2010, ഫെബ്രുവരി 27, ശനിയാഴ്‌ച

മുഹമ്മദ് നബിയുടെ സവിശേഷതകള്‍

മനുഷ്യരുടെ സന്‍മാര്‍ഗ ദര്‍ശനത്തിന് ദൈവം നിശ്ചയിച്ച സംവിധാനമാണ് പ്രവാചകത്വം. ആദമിനെ ഭൂമിയിലേക്കയക്കുമ്പോള്‍ ദൈവം വാഗ്ദാനം ചെയ്തതാണത്. ദൈവിക നീതിയുടെ താല്‍പര്യവും അതിലാണ്. മനുഷ്യരെ സൃഷ്ടിക്കുകയും അവന് ജീവിക്കാന്‍ വേണ്ട ഭൗതിക സാഹചര്യങ്ങള്‍ എല്ലാം സംവിധാനിക്കുകയും ചെയ്ത ദൈവം അവന് ഈ ഭൂമിയില്‍ ജീവിക്കാനാവശ്യമായ നിയമങ്ങള്‍ക്കൂടി നല്‍കി എന്നത് ദൈവിക കാരുണ്യത്തിന്റെ കൂടി പ്രകടനമാണ്. ആദം നബി മുതല്‍ മുഹമ്മദ് നബി വരെ ഒരു ലക്ഷത്തിഇരുപത്തിനാലായിരത്തോളം പ്രവാചകന്‍മാര്‍ ഭൂമിയില്‍ ആഗതരായിട്ടുണ്ടെന്ന് പ്രവാചകനവചനത്തില്‍ കാണാന്‍ കഴിയും. ഇതില്‍ 25 പ്രവാചകന്‍മാരുടെ പരാമര്‍ശം ഖുര്‍ആനിലുണ്ട്. ചിലരുടെ ചരിത്രം വിശദമായി പറഞ്ഞപ്പോള്‍ ചിലരുടെ പേര്‍ മാത്രം പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്‍മാരുടെയും ദൗത്യം  ഒന്നായിരുന്നു. ദൈവികനിയമങ്ങള്‍ക്ക് വഴപ്പെടുക ദൈവേതര ശക്തികളെ വെടിയുക ഇതായിരുന്നു സന്ദേശത്തിന്റെ ചുരുക്കം. ഒരോ കാലത്തേക്കും ദേശത്തേക്കും അനുയോജ്യമായ നിയമനിര്‍ദ്ദേശങ്ങളാണ് നല്‍കപ്പെട്ടത്. എങ്കിലും എല്ലാവരുടെയും ദര്‍ശനം(ദീന്‍)ഒന്നായിരുന്നു അഥവാ ഇസ്‌ലാം. ഇസ്‌ലാം എന്നാല്‍ ദൈവത്തിന് കീഴൊതുങ്ങുന്നതിന്റെ പേരാണ്. ആ അറബി പദം തന്നെ എല്ലായിടത്തും ഉപയോഗിച്ചു എന്നതിനര്‍ഥമില്ല.

ഇസ്‌ലാംദര്‍ശനത്തിലെ അവസാന പ്രവാചകനാണ് മുഹമ്മദ് മുസ്തഫ(സ). വിശുദ്ധഖുര്‍ആനിന്റെയും പ്രവാചകവചനത്തിന്റെയും അടിസ്ഥാനത്തില്‍ മുഹമ്മദ് നബിയുടെ സവിശേഷതകളാണ് ഈ പോസ്റ്റിന്റെ വിഷയം. നാല് ഇനങ്ങളില്‍ ഈ സവിശേഷത പ്രകടമാണ്. ഒന്ന്. പ്രവാചകന്റെ ഇഹലോക ജീവിതത്തില്‍ , രണ്ട്. പ്രവാചകന്റെ പരലോക ജീവിതത്തില്‍ ,മുന്ന്. പ്രവാചകന്റെ സമുദായത്തിന്റ ഇഹലോകത്തിലെ സവിശേഷതകള്‍, നാല്. പ്രാവചകന്റെ സമുദായത്തിന് പരലോകത്തെ സവിശേഷതകള്‍.

ഇവിടെ പരാമര്‍ശിക്കുന്നത് ഇതിലെ ഒന്നാമത്തെ ഇനമാണ് അഥവാ പ്രവാചകന്റ ഇഹലോക ജീവിതത്തിലെ സവിശേഷതകള്‍.

1. പ്രവാചകന്‍മാരുമായുള്ള കരാര്‍.

ആദം മുതല്‍ ഈസ വരെയുള്ള പ്രവാചകന്‍മാരില്‍ നിന്നും അല്ലാഹും കരാര്‍ വാങ്ങിയിട്ടുണ്ട്. മുഹമ്മദിനെ നാം പ്രവാചകനായി നിയോഗിച്ചാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കണമെന്നും അദ്ദേഹത്തെ സഹായിക്കണമെന്നും. അപ്രകാരം തന്നെ അവരുടെ സമുദായങ്ങളില്‍ നിന്നും ആ കരാര്‍ വാങ്ങിയിരിക്കുന്നു. വിശുദ്ധഖുര്‍ആനിലെ ആലു ഇംറാന്‍ അധ്യായത്തില്‍ 81ാം സൂക്തത്തില്‍ ഇങ്ങനെ കാണാം.

ഓര്‍ക്കുവിന്‍, അല്ലാഹു പ്രവാചകന്മാരില്‍നിന്നു ഇങ്ങനെ പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു വേദവും തത്വജ്ഞാനവും നല്‍കിയിട്ടുണ്ടല്ലോ. നിങ്ങളുടെ കൂടെയുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ട് നാളെ ഒരു ദൈവദൂതന്‍ ആഗതനായാല്‍ നിങ്ങള്‍ തിട്ടമായും അദ്ദേഹത്തെ വിശ്വസിക്കേണ്ടതും സഹായിക്കേണ്ടതുമാകുന്നു. ഇവ്വിധം അരുളിക്കൊണ്ട് അല്ലാഹു ചോദിച്ചു: 'നിങ്ങളിതു സ്വീകരിക്കുകയും തദനുസാരം എന്നോടു ചെയ്ത പ്രതിജ്ഞയുടെ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തില്ലേ?' അവര്‍ പറഞ്ഞു: 'അതെ. ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.' അവന്‍ അരുളി: 'ശരി, എങ്കില്‍ നിങ്ങള്‍ സാക്ഷികളാകുവിന്‍. ഞാനും നിങ്ങളോടൊപ്പം സാക്ഷിയാകുന്നു. ഇനി തങ്ങളുടെ പ്രതിജ്ഞയില്‍നിന്നു പിന്തിരിയുന്നവരാരോ, അവര്‍ പാപികള്‍തന്നെയാകുന്നു. (3:81-82)
 പ്രവാചകന്‍ മുഹമ്മദ് നബി ആഗതനാകുമ്പോള്‍ അവരിലാരെങ്കിലും ജീവിച്ചിരിക്കുമെങ്കില്‍ അദ്ദേഹത്തെ പിന്‍പറ്റാനും സഹായിക്കാനും അവര്‍ക്ക് ബാധ്യതയുണ്ടാകുമായിരുന്നു. ഇതിന്റെ വിശദീകരണമെന്നോണം പ്രവാചകന്‍ പറഞ്ഞു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനില്‍ സത്യം മുസാ ജീവിനോടെ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എന്നെ പിന്തുടരാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

2. സന്ദേശത്തിന്റെ സാര്‍വലൗകികത്വം


മറ്റുപ്രവാചകന്‍മാരുടെ സന്ദേശം ചില പ്രത്യേക കാലത്തേക്കും ദേശത്തിലേക്കും സമുദായത്തിലേക്കുമായിരുന്നു. എന്നാല്‍ മുഹമ്മദ് നബിയുടെ സന്ദേശം മുഴുവന്‍ ലോകത്തിനുമുള്ളതാണ്. നൂഹിനെ നാം അദ്ദേഹത്തിന്റെ സമൂദായത്തിലേക്ക് നിയോഗിച്ചു. ആദ് സമൂഹത്തിലേക്ക് അവരുടെ സഹോദരന്‍ ഹുദിനെ അയച്ചു. എന്നിങ്ങനെ പറയുമ്പോള്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്നത്. പ്രവാചകരെ താങ്കളെ നാം മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മുന്നറിയിപ്പുകാരനും സന്തോഷവാര്‍ത്ത അറിയിക്കുന്നവനുമായിട്ടല്ലാതെ നിയോഗിച്ചിട്ടില്ല എന്നാണ്. പറയുക പ്രവാചകരേ. അല്ലയോമനുഷ്യസമൂഹമേ നിശ്ചയം ഞാന്‍ നിങ്ങളിലില്ലാവര്‍ക്കുമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. മറ്റുദൂതന്‍മാര്‍ ഒരോ സമുദായത്തിലേക്കാണ് നിയോഗിക്കപ്പെട്ടതെങ്കില്‍ എന്നെ നിയോഗിച്ചിരിക്കുന്നത് പോതുവായിട്ടാണെന്ന് പ്രവാചകന്‍ മുഹമ്മദ് നബിയും വ്യക്തമാക്കിയിരിക്കുന്നു.

3. പ്രവാചകരില്‍ അന്തിമന്‍

മുഹമ്മദ് നബിയുടെ ഏറ്റവും വലിയ ഒരു സവിശേഷത അദ്ദേഹം അന്ത്യപ്രാവാചകനാണ് എന്നതാണ്. ദൈവികസന്ദേശങ്ങള്‍ പ്രവാചകനില്‍ അവസാനിച്ചു. ഇനിയൊരു പ്രവാചകന്‍ അവതരിക്കുകയില്ല. ഖുര്‍ആന്‍ പറയുന്നു.

ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്മാരിലൊരുവന്റെയും പിതാവല്ല. പ്രത്യുത, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അന്തിമനുമാകുന്നു. അല്ലാഹു സകല സംഗതികളും അറിവുള്ളവനല്ലോ. (33:40)  
4. ലോകാനുഗ്രഹിയായ പ്രവാചകന്‍
മുഴുവന്‍ സൃഷ്ടികള്‍ക്കും അനുഗ്രഹമായിട്ടാണ് പ്രവാചകന്‍ നിയോഗിതനായത്. താങ്കളെ നാം ലോകര്‍ക്ക് അനുഗ്രഹമായിട്ട് മാത്രമാണ് അയച്ചിട്ടുള്ളത്. എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍. ഞാന്‍ ശപിക്കുന്നവനായിട്ടല്ല മറിച്ച് അനുഗ്രഹമായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് പ്രവാചകന്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നു.

5. ശാശ്വതവുമായ വേദഗ്രന്ഥം നല്‍കപ്പെട്ടവന്‍


സുരക്ഷിതവും അന്ത്യദിനം വരെ നിലനില്‍ക്കുന്നതുമായ ഒരു വേദഗ്രന്ഥം നല്‍കപ്പെട്ടു എന്നതാണ് മുഹമ്മദ് നബിയുടെ മറ്റൊരു സവിശേഷത. മറ്റു പ്രവാചകന്‍മാര്‍ക്ക് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കിയിരുന്നെങ്കിലും അത് താല്‍കാലികമായിരുന്നു. എന്നാല്‍ പ്രവാചകന് നല്‍കപ്പെട്ട എറ്റവും വലിയ അമാനുഷിക ദൃഷ്ടാന്തം വിശുദ്ധഖുര്‍ആനാണ്. അത് അന്ത്യദിനം വരെ .യാതൊരു മാറ്റത്തിരുത്തലും കൂടാതെ നിലനില്‍ക്കുകയും ചെയ്യും. മുന്നിലൂടെയോ പിന്നിലുടെയോ അബദ്ധം അതില്‍ കടന്നുകൂടുകയില്ലെന്നും. നാമാണ് അത് അവതരിപ്പിച്ചത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും എന്ന് ദൈവം വാഗ്ദാനം ചെയ്ത ഗ്രന്ഥം. 1400 വര്‍ഷമായി വള്ളിപുള്ളി വ്യത്യാസമില്ലാതെ നിലനിന്ന ഗ്രന്ഥം ഇനിയും നിലനില്‍ക്കും എന്ന കാര്യം കട്ടായം. ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും ഇത് അവകാശപ്പെടാനാവില്ല. 
 
പ്രവാചകന്‍ മുഹമ്മദ് നബിക്ക് മറ്റുപ്രവാചകന്‍മാരില്‍ നിന്നുള്ള സവിശേഷതകളാണ് ഇവിടെ നല്‍കിയത്. സവിശേഷതകള്‍ ഇതില്‍ ഒതുങ്ങില്ല. മുഖ്യമായവ എടുത്ത് പറഞ്ഞു എന്നുമാത്രം.

2010, ഫെബ്രുവരി 24, ബുധനാഴ്‌ച

യേശുപ്രവചിച്ച ആശ്വാസദായകന്‍

യേശു നടത്തിയ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ നാം കഴിഞ്ഞ പോസ്റ്റില്‍ അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍ രണ്ടില്‍  പരാമര്‍ശിച്ച പരിശുദ്ധാത്മാവിന്റെ ഇറക്കം പരിശോധിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. ബൈബിള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതുണ്ടെന്ന് കരുതുന്ന ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ചര്‍ച അവിടെ അവസാനിപ്പിക്കാനാണ് സാധ്യത. ഇനി മുസ്ലിംകള്‍ എന്തുകൊണ്ടാണ് അവിടെ ചര്‍ച അവസാനിപ്പിക്കാതെ മുന്നോട്ട് പോകുന്നത് എന്ന് ഇവിടെ നല്‍കിയ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാം. ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ യേശുവിന്റെ പ്രവചനത്തെ പരിശോധിക്കുകയാണ് ഇവിടെ. ഇത് ക്രൈസ്തവരെ ബോധവല്‍ക്കരിക്കുന്നതിലുപരി എന്തുകൊണ്ട് ഞങ്ങള്‍ മുഹമ്മദ് നബിയില്‍ വിശ്വസിക്കുന്നു, യേശുവിനെ പ്രവാചകനായി കാണുന്നു എന്ന കാര്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തും.

1. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വഹിക്കാനുള്ള ശേഷി ഇപ്പോഴില്ലെന്നും. അതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും.

യേശുവിന്റെ വേര്‍പ്പാടിന്   അഞ്ചര നൂണ്ടാണ്ടിന് ശേഷമാണ് മുഹമ്മദ് നബി ജനിക്കുന്നത്. ഒരു പ്രവാചകന്‍ നല്‍കിയ സന്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാനും അക്ഷരംപ്രതി നടപ്പില്‍ വരുത്താനും സാധിക്കുമാറ് പക്വത പ്രാപിച്ച ഒരു ജനതയിലാണ് മുഹമ്മദ് നബി ആഗതനായത്. പ്രവാചകത്വത്തിന്റെ ആരംഭത്തില്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്‍പറ്റിയില്ല എന്നത് നേരാണ്. എന്നാല്‍ മര്‍ദ്ദനങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ അത് വഹിക്കാന്‍ കെല്‍പ്പുള്ള ഒരു വിഭാഗം നല്ലവരായ മനുഷ്യര്‍ അദ്ദേഹത്തിന്റെ സന്ദേശം ശ്രവിച്ചു. മദീനയിലെത്തിച്ചേരുന്നത് വരെ ചില അടിസ്ഥാന വിശ്വാസങ്ങള്‍ അവരില്‍ നട്ടുവളര്‍ത്തി. ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ക്ക് ലഭിച്ചു. അതിനുപയുക്തമായ ഖുര്‍ആനിക സൂക്തങ്ങളാണ് ആ കാലഘട്ടത്തില്‍ അവതരിച്ചത്. മക്കീ സൂറകള്‍ എന്ന് അന്ന് അവതരിച്ച ഖുര്‍ആന്‍ അധ്യായങ്ങളെ വേര്‍ത്തിരിച്ചിരിക്കുന്നു. ഖുര്‍ആനില്‍ നിന്ന് പ്രസതുത അധ്യായങ്ങള്‍ പാരായണം ചെയ്താല്‍ ഈ വസ്തുത മനസ്സിലാക്കാം. മദീനയിലാണ് കാര്യമായും നിയമങ്ങള്‍ നല്‍കപ്പെടുന്നത്. അപ്പോഴേക്കും ആ നിയമങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ആ ജനത മാറിയിരുന്നു. അതിനാല്‍ പ്രവാചകന്റെ ഒരധ്യാപനം പോലും അസ്ഥാനത്തായില്ല. ഈ വളര്‍ച്ച ഒരു സമൂഹത്തില്‍ 5 നൂറ്റാണ്ടിന്റെ വളര്‍ചയുടെ കൂടി ഫലമായിരുന്നില്ലേ. എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് വഹിപ്പാന്‍ കഴിയില്ല എന്ന് പറഞ്ഞതും. നിങ്ങള്‍ക്ക് വഹിപ്പാന്‍ കഴിയുന്ന അവസ്ഥയില്‍ വരും എന്ന് പറഞ്ഞതും ഇവിടെ പുലര്‍ന്നിരിക്കുന്നു. യേശുവായിരുന്നു ഇത്ര സമ്പൂര്‍ണവും സമഗ്രവുമായ നിയമം കൊണ്ടുവന്നിരുന്നതെങ്കില്‍ അതിന്റെ എത്ര ശതമാനം ഇന്ന് നമ്മുക്ക് ലഭിക്കുമായിരുന്നുവെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് കൗതുകകരമായിരിക്കും.
2. ശേഷം വരുന്നവന്‍ അതിനാല്‍ എന്റെ പിന്‍ഗാമി ആയിരിക്കും.

മുഹമ്മദ് നബി ഒരു പ്രത്യേക മതമോ ദര്‍ശനമോ പുതുതായി അവതരിപ്പിക്കുകയായിരുന്നില്ല. പൂര്‍വപ്രവാചകന്‍മാരുടെ അതേ സന്ദേശങ്ങള്‍തന്നെയാണ് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത് ഇപ്രകാരം മോശയുടെയും യേശുവിന്റെയും യഥാര്‍ഥ പിന്‍ഗാമി എന്നവകാശപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


'പൂര്‍വ ജനങ്ങളുടെ വേദങ്ങളിലും ഇതുണ്ട്. ഇസ്രായീല്യരിലെ ജ്ഞാനികള്‍ക്ക് ഇതറിയാം എന്നത് ഇവര്‍(മക്കാവാസികള്‍)ക്ക് ഒരു ദൃഷ്ടാന്തമല്ലയോ? '(26:196-197)

3. അദ്ദേഹം സ്വന്തം നിലക്കായിരിക്കില്ല സംസാരിക്കുക പ്രത്യുത ദൈവം തന്നോട് കല്‍പിക്കുന്നതായിരിക്കും.  


നക്ഷത്രമാണ; അത് അസ്തമിക്കുമ്പോള്‍. നിങ്ങളുടെ സ്‌നേഹിതന്‍ വഴിതെറ്റിയിട്ടില്ല, പിഴച്ചിട്ടുമില്ല. അദ്ദേഹം സ്വേച്ഛാനുസൃതം പറയുകയല്ല. ഇതാവട്ടെ അദ്ദേഹത്തിനു ലഭിക്കുന്ന ദിവ്യബോധനം തന്നെയാകുന്നു. (ഖുര്‍ആന്‍ 53:1-4)

മുഹമ്മദ് നബിക്ക് ദൈവം ദിവ്യബോധനത്താല്‍  നല്‍കുന്നത് സംസാരിക്കുക എന്നല്ലാതെ സ്വന്തം താല്‍പര്യത്തിനുസരിച്ച് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തനങ്ങളും അന്ത്യദിനം വരെയുള്ള മനുഷ്യന് മാതൃകയാണെന്ന് പറയുന്നത്.

4. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക.

ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനില്ലാത്ത ഒരു കാര്യമാണ് ,വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങളെല്ലാം (തൗബ എന്ന അധ്യായം ഒഴികെ) പരമകാരുണ്യകനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. സര്‍വലോക സംരക്ഷകനായ ദൈവത്തില്‍ നിന്നുള്ള സത്യവേദമാണിതെന്ന് ഖുര്‍ആന്‍ നിരന്തരം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക എന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ഇവിടെയും പുലരുന്നു.

5. ദൈവത്തെപ്പറിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.

മുഹമ്മദ് നബിയോളം ദൈവവീക്ഷണം ഇത്ര കൃത്യമായി അവതരിപ്പിച്ച മറ്റൊരാളുമില്ല അതറിയണമെങ്കില്‍ (അധ്യായം 2:255 ) സൂക്തം അതിന്റെ വ്യാഖ്യാന സഹിതം ഒന്നു പാരായണം ചെയ്താല്‍ മതി. സൂക്തം കാണുക:

'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ  ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.'

അദ്ദേഹം സത്യത്തിലേക്ക് നയിക്കും:

അല്ലയോ ജനങ്ങളേ, നിങ്ങളിലിതാ, നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള സത്യജ്ഞാനവുമായി ഈ ദൈവദൂതന്‍ ആഗതനായിരിക്കുന്നു. അതിനാല്‍ വിശ്വസിക്കുവിന്‍, നിങ്ങള്‍ക്കുതന്നെയാണ് ഗുണം. അവിശ്വസിക്കുകയാണെങ്കില്‍ അറിഞ്ഞിരിക്കുക: വാന-ഭുവനങ്ങളിലുള്ളതൊക്കെയും അല്ലാഹുവിനുള്ളതാകുന്നു.209 അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ.(4:170)

6. ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും. 

ന്യായത്തിന്റെയും നീതിയുടെയും അതുല്യമായ പാഠമാണ് മുഹമ്മദ് നബി നല്‍കിയത്. താഴെ നല്‍കിയ സൂക്തങ്ങള്‍ വായിക്കുക:

'അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍ -നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍ സ്വേഛകളെ പിന്‍പറ്റി നീതിയില്‍നിന്നകന്നു പോകാതിരിക്കുവിന്‍. വളച്ചൊടിച്ചു സംസാരിക്കുകയോ സത്യത്തില്‍നിന്നു ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍, അറിഞ്ഞുകൊള്ളുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹുവിനു വിവരമുണ്ട്. ' (4:135)

'ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം, കൃത്യമായി തൂക്കുന്ന ത്രാസുകള്‍ സ്ഥാപിക്കുന്നു. പിന്നെ ആരുടെ നേരെയും അണുത്തൂക്കം അനീതിയുണ്ടാകുന്നതല്ല. ഒരുവന്റെ കര്‍മം കടുകുമണിത്തൂക്കമാണെങ്കില്‍പോലും നാമതു ഹാജരാക്കുന്നതാകുന്നു. കണക്കു നോക്കുവാന്‍ നാം തികച്ചും മതി.'(21:47)

'അറിവില്ലാതെ സ്വേഛകളെ മാത്രം ആസ്പദമാക്കി ആളുകളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതത്രെ അധികജനത്തിന്റെയും അവസ്ഥ. ഈ അതിരുവിട്ടവരെക്കുറിച്ച് നിന്റെ നാഥനു നന്നായറിയാം. തെളിഞ്ഞ പാപങ്ങളെ വര്‍ജിക്കുവിന്‍; ഒളിഞ്ഞ പാപങ്ങളെയും. പാപം സമ്പാദിച്ചുകൊണ്ടിരിക്കുന്നവര്‍, തങ്ങള്‍ നേടിയതിന്റെ പ്രതിഫലം കണ്ടെത്തുകതന്നെ ചെയ്യും.' (6:-119,120)

7. ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും ആ ദൈവദൂതന്‍ അവതരിക്കുക.

'തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.  പറയുക: 'അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം.' (7:157-158)

8.വരാനുള്ള കാര്യങ്ങള്‍ ആ സത്യാത്മാവ് വെളിപ്പെടുത്തും.

വരാനുള്ള കാര്യങ്ങള്‍ എന്നതിന് രണ്ടുദ്ദേശ്യമുണ്ടാകാം. ഒന്ന് മരണശേഷം. മറ്റൊന്ന് ഇഹലോകത്ത് വെച്ച് തന്നെ. ഇതില്‍ രണ്ടിലും മുഹമ്മദ് നബി മുന്‍കൂടി പ്രവചിച്ചിട്ടുണ്ട്. റോമക്കാരുടെ വിജയം, ഖബാബിനോടുള്ള വാക്കിന്റെ പൂര്‍ത്തികരണം. പലായന സന്ദര്‍ഭത്തില്‍ സുറാഖയോടുള്ള വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം. അബൂലഹബ് സംഭവം. തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രവാചകന്റെ ജീവിതകാലത്തും അതിന് ശേഷവും നടന്ന പ്രവചനങ്ങളിലെ പുലര്‍ചകള്‍ യേശുവിന്റെ പ്രചനം മുഹമ്മദ് നബിയില്‍ മേളിച്ചതിന്റെ ഉദാഹരണമായി കാണിക്കാന്‍ കഴിയും.

'യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍, ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് സുവിശേഷമറിയിക്കുകയും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു വേണ്ടി നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും'(17:9-10)

9.നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്ന ആ ആശ്വാസദായകന്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയും എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കണം എന്ന് തോന്നുന്നില്ല. യേശുവിന്റെ അല്ലെങ്കില്‍ ഇസാനബിയുടെ പേര്‍ അദ്ദേഹത്തെ മഹത്വപ്പെടുത്തിയും പ്രാര്‍ഥനയോടും കൂടിയല്ലാതെ മുസ്ലിംകള്‍ എഴുതുകയോ പറയുകയോ ചെയ്യാറില്ല. ഇസാ അലൈഹിസ്സലാം എന്നാണ് അറബിയില്‍ പറയുക. ദൈവത്തിന്റെ സമാധാനം യേശുവില്‍ ഉണ്ടാകട്ടേ എന്നാണ് അതിന്റെ അര്‍ഥം. 25 തവണ ആ പേര്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രവാചക പത്‌നിമാരുടെയോ അനുചരന്‍മാരുടെയോ (സൈദ് ഒഴികെ) പേര്‍ പരാമര്‍ശിക്കാത്ത ഖുര്‍ആനില്‍ ഒരദ്ധ്യായത്തിന്റെ പേര്‍തന്നെ മറിയം (മേരി) എന്നാണ്. ഖുര്‍ആനില്‍ പേര് പരാമര്‍ശിച്ച ഏക സ്ത്രീരത്‌നവും അവരാണ്. മറിയമിന്റെ പരിശുദ്ധി ഊന്നിപ്പറയുന്ന ഖുര്‍ആനോളം ബൈബിള്‍ എത്തുമോ. പിന്നെ യേശുവിന്റെ കല്‍പനകള്‍ ത്രിയേകത്വത്തെക്കുറിച്ചോ, യേശുവിന്റെ മാതാവിനെ ആരാധിക്കുന്നതിന് വേണ്ടിയോ ആയിരുന്നില്ല. എന്ന് പരലോകത്ത് യേശുവിനെ വിചാരണ ചെയുന്ന സമയത്തെ അനുസ്മരിച്ച് ഖുര്‍ആന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു ആ സംഭാഷണം ഇവിടെ വായിക്കുക:

'അല്ലാഹു ചോദിക്കും, 'ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?' അപ്പോള്‍ അദ്ദേഹം മറുപടി പറയും: 'നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. (5:116-117)

യേശുവിന്റെ പ്രവചനങ്ങള്‍ അക്ഷരം പ്രതി മുഹമ്മദ് നബിയില്‍ യോജിച്ച് വരുന്നതായി നിഷ്പക്ഷമായ ഒരു പഠനത്തില്‍ കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ല.
 

2010, ഫെബ്രുവരി 20, ശനിയാഴ്‌ച

യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ ?

യേശു തനിക്ക് ശേഷം വരാനിരിക്കുന്ന സത്യാത്മാവിനെക്കുറിച്ച് പ്രവചിച്ചതായി ബൈബിള്‍ യോഹന്നാന്‍ സുവിശേഷത്തില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. അത് അപ്പോസ്ത പ്രവര്‍ത്തികള്‍ രണ്ടാമധ്യായത്തില്‍ പറഞ്ഞ പരിശുദ്ധാത്മാവിന്റെ ഇറക്കമാണ് എന്ന് മനസ്സിലാക്കിയതിനാല്‍ ക്രിസ്തുമത വിശ്വാസികള്‍ യേശുവിന്റെ ഈ പ്രവചനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുലര്‍ന്നതായി കരുതുന്നു. അത്തരം ദൃഢവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇനി ഇക്കാര്യത്തില്‍ ഒരു ചര്‍ചക്ക് പ്രസക്തിയേ ഇല്ല. ഒരു ഗ്രന്ഥത്തിന്റെ ദൈവികതയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ന്യായീകരിക്കാവുന്നതുമാണ്. എന്നാല്‍ മുസ്‌ലിംകള്‍ നിലവിലുള്ള ബൈബിള്‍ ഒരു ചരിത്ര ഗ്രന്ഥത്തിന്റെ സ്ഥാനത്ത് നിര്‍ത്തി വിശകലവിധേയമാക്കാവുന്നതാണ്. മറ്റെന്തെങ്കിലും കാരണം ഇത്തരമൊരു വിശകലനത്തിനുണ്ടോ?. 
തീര്‍ച്ചയായും ഉണ്ട് എന്നാണ് എന്റെ ഉത്തരം കാരണം യേശുപറഞ്ഞ വിശേഷണങ്ങളോട് വിദൂര ബന്ധമേ മേല്‍ സൂചിപ്പിച്ച സംഭവത്തിന് ഞങ്ങള്‍ കാണുന്നുള്ളൂ. ഇവിടെ എന്നോട് സംവദിച്ച ക്രിസ്ത്യന്‍ സഹോദരങ്ങള്‍ പോലും അവയിലെ സാമ്യത ചുണ്ടിക്കാണിച്ച് യേശു പ്രവചിച്ച കാര്യങ്ങള്‍ പ്രസ്തുത പരിശുദ്ധാത്മാവില്‍ മേളിച്ചതായി ചൂണ്ടിക്കാണിക്കുന്നതിന് പകരം യോഹന്നാന്‍ സുവിശേഷത്തിലുള്ളത് അംഗീകരിച്ച താങ്കള്‍ ബൈബിളില്‍ തന്നെയുള്ള ആ സംഭവത്തില്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്നാണ് ചോദിച്ചത്. കഴിഞ്ഞ കമന്റുകളില്‍ ആ വ്യത്യാസത്തിന് കാരണം ഞാന്‍ പറഞ്ഞുകഴിഞ്ഞു. ഇനി നമ്മുക്ക് പ്രവചനത്തെയും അതിന്റെ പൂര്‍ത്തീകരണമെന്ന് കരുതുന്ന സംഭവങ്ങളെയും വിശകലനം ചെയുതുനോക്കാം.
യോഹന്നാൻ സുവിശേഷം:
16:7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
16:8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
16:12 ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.

16:13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.

16:14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.


ഈ വചനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്ന സുചനകള്‍:

1. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് വഹിക്കാനുള്ള ശേഷി ഇപ്പോഴില്ലെന്നും. അതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായി സത്യത്തിന്റെ അത്മാവ് നിങ്ങളെ പിന്നീട് അത് വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു കാലത്ത് നിങ്ങളെ സമീപിക്കും.

2. ശേഷം വരുന്നവന്‍ അതിനാല്‍ എന്റെ പിന്‍ഗാമി ആയിരിക്കും.

3. അദ്ദേഹം സ്വന്തം നിലക്കായിരിക്കില്ല സംസാരിക്കുക പ്രത്യുത ദൈവം തന്നോട് കല്‍പിക്കുന്നതായിരിക്കും. 

4. ദൈവനാമത്തിലായിരിക്കും അവന്‍ സംസാരിക്കുക.

5. ദൈവത്തെപ്പറിയുള്ള സത്യം വെളിപ്പെടുത്തുകയും സത്യത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.

6. ദൈവം അയക്കുന്ന ആ സത്യാത്മാവ് പാപത്തെയും നിതിയെയും ദൈവത്തിന്റെ ന്യായവിധിയെയും പറ്റി ലോകത്തെ പഠിപ്പിക്കും.

7. ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയായിരിക്കും ആ ദൈവദൂതന്‍ അവതരിക്കുക.

8.വരാനുള്ള കാര്യങ്ങള്‍ ആ സത്യാത്മാവ് വെളിപ്പെടുത്തും.

യേശുവിന്റെ സത്യത്തിന്റെ ആത്മാവ് വരും എന്ന പ്രവചനം അപ്പോസ്ത പ്രവൃത്തികള്‍ രണ്ടാമധ്യായത്തില്‍ പറയപ്പെട്ട താഴെകാണുന്ന സംഭവത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് ക്രിസ്ത്യാനികള്‍ പൊതുവെ വിശ്വസിക്കുന്നു.
2:1 പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.

2:2 പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.

2:3 അഗ്നി ജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കും പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.

2:4 എല്ലാവരുംപരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കും ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
ഇത് യേശുവിന്റെ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് എന്നംഗീകരിച്ചാല്‍ പ്രശ്‌നം അതോടെ തീര്‍ന്നു. ശേഷം വരാനിരിക്കുന്ന ഒരു സത്യാത്മാവിനെ പ്രതീക്ഷിക്കേണ്ടതില്ല. അതുമായി ബന്ധപ്പെട്ട എടാകൂടങ്ങളൊക്കെ പരിഹരിക്കപ്പെടും. ഇനി ഏത് പ്രവാചകന്‍ വന്നാലും അതൊക്കെ കള്ളദൂതന്‍മാരാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നതിന് ഒരു പ്രയാസവുമില്ല. മാത്രമല്ല ഇന്നുകാണുന്ന ക്രൈസ്തവ സങ്കല്‍പങ്ങള്‍ പ്രചരണം നടത്തുന്നവര്‍ ഈ പരിശുദ്ധാത്മാവ് നിറഞ്ഞതാണെന്നും അതിനാലാണ് അവര്‍ക്ക് ആ കഴിവ് ലഭിക്കുന്നതെന്നും അവകാശപ്പെടാം. എന്നാല്‍ ഈ വിശ്വാസം നിര്‍ബന്ധമില്ലാത്തവര്‍ക്ക് യേശുവിന്റെ പ്രവചനം ഇതില്‍ പുലര്‍ന്നോ എന്ന് അന്വേഷിക്കാവുന്നതാണ്.

ഈ സംഭവം നടക്കുന്നത് യേശു അവസാനമായി ആചരിച്ച പെസഹാ തിരുന്നാളിന്റെ 50 ദിവസത്തിനുശേഷം യഹൂദന്‍മാരുടെ ഒരാഘോഷമായ പെന്തക്കോസ്തു ദിനത്തില്‍ വിശ്വാസികള്‍ ഒരു വീട്ടില്‍ സമ്മേളിച്ച സന്ദര്‍ഭത്തിലാണ്. ഇതില്‍ നടന്ന അത്ഭുതം അവിടെ മേളിച്ചവര്‍ പരിശുദ്ധാത്മാവിനാല്‍ പൂരിതരായി എല്ലാവരും അന്യഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി എന്നതാണ്. അതോടൊപ്പം കേള്‍ക്കുന്നവര്‍ക്ക് അത് സ്വന്തം ഭാഷയില്‍ കേള്‍ക്കാനും സാധിച്ചു. ഇപ്രകാരം അവതരിക്കുന്ന ഒരു പരിശുദ്ധാത്മാവിനെയാണോ യേശു മുകളിലെ വചനങ്ങളില്‍ പരിചയപ്പെടുത്തുന്നത് എന്ന ചിന്തിക്കാവുന്നതാണ്.

ഇവിടെ മൂന്ന് സംശയങ്ങള്‍മാത്രം ഉന്നയിക്കുന്നു:

1. നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിയില്ല എന്ന് പറഞ്ഞ് മാറ്റിവെച്ച സുപ്രധാനമായ ദൗത്യം ഏറ്റെടുക്കാന്‍ അവര്‍ 50 ദിവസത്തിന് ശേഷം പ്രാപ്തമായോ?.

2. ഈ അവതരിച്ച പരിശുദ്ധാത്മാവില്‍ മുകളില്‍ സൂചിപ്പിക്കപ്പെട്ട പ്രവചനങ്ങളിലെ എത്ര ശതമാനം യോജിച്ചു?.

3. ഇവിടെ സുപ്രധാനമായി എടുത്തുപറഞ്ഞ അന്യഭാഷാസംസാരം യേശുഎവിടെയെങ്കിലും സൂചിപ്പിച്ചിരുന്നുവോ?.   


ഞാനിവിടെ ഒരു വിധിതീര്‍പ്പിലെത്തുന്നില്ല. എന്റെ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ചുവെന്ന് മാത്രം. ഈ പോസ്റ്റ് ഇട്ടതെന്തിന് എന്ന് ചിന്തിച്ച് തലപുണ്ണാക്കുന്നതിന് പകരം, വിശ്വാസികളോ അല്ലാത്തവരോ തങ്ങളുടെ അഭിപ്രായം ഇവിടെ കുറിച്ചിടുക. അതോടൊപ്പം ഈ വിഷയം ഇവിടെ അവസാനിക്കുന്നുമില്ല. യേശുവിന്റെ പ്രവചനം മുഹമ്മദ് നബില്‍ അത്ഭുതകരമായി യോജിച്ചു വരുന്നതായി കാണുന്നു അതുകൂടി പറഞ്ഞ ശേഷം ഈ ചര്‍ച  അവസാനിക്കും.

2010, ഫെബ്രുവരി 17, ബുധനാഴ്‌ച

മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദ് ?

ഇതിന് മുമ്പ് നല്‍കിയ രണ്ടുലേഖനങ്ങളുടെ ഒരു സംഗ്രഹം ഇങ്ങനെയുമാവെമെന്ന് തോന്നുന്നു. വായിക്കുകയും വിലയിരുത്തുകയും ചെയ്യുക. മോശ പ്രവചിച്ച പ്രവാചകന്‍ യേശുവും യേശുവരാനിരിക്കുന്നുവെന്ന് പറഞ്ഞ സത്യത്തിന്റെ ആത്മാവ് അപ്പോസ്ത പ്രവര്‍ത്തികളില്‍ പറയപ്പെട്ട പരിശുദ്ധാത്മാവാണെന്നും വിശ്വ സിച്ച് കഴിഞ്ഞവര്‍ വായിക്കാതിരിക്കുകയായിരിക്കും നല്ലത്. കാരണം അപ്രകാരം വിശ്വസിക്കുന്നവരുടെ നിരന്തര അപേക്ഷ വല്ലാതെ അസ്വസ്തപ്പെടുത്തുന്നു. എങ്കിലും എല്ലാമതത്തിലും അത്തരം ആളുകളും ചിന്തിക്കുന്ന ആളുകളുമുണ്ടാകും എന്നത് ഒരു വസ്തുതയാണല്ലോ. അങ്ങനെയുള്ളവര്‍ ഇതില്‍ അബദ്ധമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക.

പുതിയനിയമത്തിലെ അപ്പോസ്തല പ്രവൃത്തികളില്‍ സൈമണ്‍ പത്രോസും ക്രൈസ്തവരുടെ ആദ്യത്തെ രക്തസാക്ഷിയായ സ്റീഫനും ഈ പ്രവചനം യേശുവിനെപ്പറ്റിയാണെന്നു പ്രസ്താവച്ചിട്ടുണ്ട് (അപ്പോ.പ്രവൃ: 3.22, 7:37).എന്നാല്‍ ഈ പ്രവചനം മുഹമ്മദ്നബിയെപ്പറ്റിയാണെന്നാണ് ഖുര്‍ആന്‍(46:10) സൂചിപ്പിക്കുന്നത്. മോശെയുടെ പ്രവചനത്തിലെ സൂചന യേശുവിനെപ്പറ്റിയാണെന്ന് പത്രോസും സ്റീഫനും വിലയിരുത്തിയ കാലത്ത് മുഹമ്മദ് ജനിച്ചിരുന്നില്ല. അന്നുവരെയുള്ള നിലക്ക് ആ പ്രവചനം യേശുവിന് യോജിക്കുന്നതായി കണ്ടതായിരിക്കണം അവര്‍ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ കാരണം. എന്നാല്‍, അത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുന്നതെന്ന് തെളിയിക്കാനായി മുസ്ലിം പണ്ഡിതന്മാര്‍ പല വാദങ്ങളും ഉന്നയിക്കുന്നു. അതില്‍ പ്രധാനമായവ പരിശോധിച്ചു നോക്കാം.

‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്നു മോശെ പറയുമ്പോള്‍ അത് പലവിധത്തിലും അദ്ദേഹത്തെപ്പോലെ തന്നെയുള്ള ഒരു പ്രവാചകനായിരിക്കണമെന്നാണ് ഉദ്ദേശ്യം. ഈജിപ്തിലെ ഫറവോനെ ഭയപ്പെട്ട് അറേബ്യയില്‍ മരുപ്രദേശത്തേക്കു രക്ഷപ്പെട്ട മോശെ പിന്നീട് ഇസ്രയേല്‍ക്കാരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചു അവരുടേതായ വാഗ്ദത്ത ഭൂമി നേടിക്കൊടുത്തു എന്നുള്ളതായിരുന്നു മോശെയുടെ ഒരു പ്രധാന യോഗ്യത. കാനാന്‍ ദേശത്തെ വാഗ്ദത്തഭൂമി നേടിയെടുക്കുന്നതിന് മോശെയുടെ നേതൃത്വത്തില്‍ പല യുദ്ധങ്ങളും വേണ്ടിവന്നു. എതിരാളികളേക്കാള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും മോശെയുടെ കീഴില്‍ ഉറച്ചുനിന്ന് ധീരമായി പോരാടി ഇസ്രയേല്‍ക്കാര്‍ വിജയംവരിച്ചു. അവിശ്വാസികളായ എതിരാളികളുടെ എതിര്‍പ്പ് സഹിക്കവയ്യാതായപ്പോള്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് രക്ഷപ്പെടുകയും പിന്നീട് ശക്തി സംഭരിച്ച് വിശ്വാസികള്‍ക്കായി ഒരു രാഷ്ട്രം സ്ഥാപിക്കുകയും ചെയ്തു. എതിര്‍ സൈന്യത്തോടു കിടപിടിക്കത്തക്ക സംഖ്യാബലമോ വിഭവശേഷിയോ നബിയുടെ സൈന്യത്തിന് ഉണ്ടായിരുന്നില്ലെങ്കിലും മഹത്തായ നേതൃത്വത്തില്‍ ഉറച്ചുനിന്ന് ആത്മാര്‍ത്ഥമായി പൊരുതിയാണ് അവര്‍ വിജയംകണ്ടത്. കഠിനമായി പരിക്കു പറ്റിയിട്ടും ലക്ഷ്യത്തില്‍ നിന്ന് പിന്മാറാതെ അവര്‍ ഉറച്ചുനിന്നു. ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായവര്‍ നിരവധി. യേശുവിന്റെ കാലത്ത് റോമന്‍ ആധിപത്യത്തിലായിരുന്നു ഇസ്രയേല്‍ക്കാര്‍. റോമക്കാരില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള രക്ഷകനാണ് യേശുവെന്ന് തെറ്റായിട്ടാണെങ്കിലും പലരും പ്രതീക്ഷിച്ചു. നഷ്ടപ്പെട്ട സ്വാതന്ത്യ്രം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമമൊന്നും യേശുവിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അദ്ദേഹത്തില്‍ നിന്ന് അത് ഉദ്ദേശിക്കപ്പെട്ടിരുന്നുമില്ല.

മോശെക്കോ മുഹമ്മദിനോ ഉണ്ടായിരുന്നതുപോലെ എന്തിനും സന്നദ്ധരായ അനുയായികള്‍ യേശുവിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. മിക്ക ശിഷ്യന്മാരുടേയും അനുയായികളുടേയും ആത്മാര്‍ത്ഥതയും വിശ്വസ്തതയും സംശയാസ്പദമായിരുന്നു എന്നു വേണം വിചാരിക്കാന്‍. ഒരു പ്രമുഖ ശിഷ്യനായിരുന്ന സൈമണ്‍പത്രോസ് യേശുവിനെ അറിയുകയില്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും ആപല്‍ഘട്ടത്തില്‍ മൂന്ന് പ്രാവശ്യം ദൈവനാമത്തില്‍ കള്ളസത്യം ചെയ്തു. (മത്തായി 26:69-74). ചെറുപ്പക്കാരനായ മറ്റൊരു ശിഷ്യന്‍ ഉരിഞ്ഞുവീണ ഉടുതുണി എടുത്തുടുക്കാന്‍ പോലും നില്‍ക്കാതെ നഗ്നനായാണ് ഓടിയൊളിച്ചത്. (മാര്‍ക്കോസ് 14:51-52). മുപ്പതു വെള്ളിക്കാശിനുവേണ്ടി ഗുരുവിനെ ചുംബനംകൊണ്ട് ഒറ്റിക്കൊടുത്ത യൂദാസിന്റെ കഥ കുപ്രസിദ്ധമാണല്ലോ (മത്തായി 26:15, 48-49).അല്ലെങ്കിലും അവനൊരു കള്ളനായിരുന്നു. യേശുവിന്റെ പണസഞ്ചി സൂക്ഷിപ്പുകാരനായ അവന്‍ അതില്‍ നിന്നു പലപ്പോഴും മോഷ്ടിച്ചിരുന്നതായി യോഹന്നാന്‍ രേഖപ്പെടുത്തുന്നു. (യോഹ 12:6). പുരോഹിത നേതൃത്വം യേശുവിനെ അറസ്റു ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അദ്ദേഹത്തെ വിട്ട് ഓടിപ്പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. (മാര്‍ക്കോസ് 14:50).

മോശെ വഴി ലഭിച്ച നിയമങ്ങളും ചട്ടങ്ങളും അദ്ദേഹത്തെ എല്ലാ കാലത്തേക്കും പ്രസിദ്ധനാക്കി. അവയില്‍ പലതും ഇന്നും പ്രാബല്യത്തിലിരിക്കുന്നു.പല രാജ്യങ്ങളുടേയും നിയമ നിര്‍മാണത്തില്‍ അത് വമ്പിച്ച സ്വാധീനം ചെലുത്തി. അക്കാര്യത്തില്‍ മുഹമ്മദ്നബിക്ക് മോശെയുമായി ഏറെ സാമ്യമുണ്ട്. ജീവിതത്തിന്റെ മിക്ക മേഖലകളേയും ബാധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളേയും സ്പര്‍ശിക്കുന്ന ബൃഹത്തായ ഒരു നിയമസംഹിത ഖുര്‍ആനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും എല്ലാ കാലത്തേക്കുമായി. വരാനുള്ള പ്രവാചകന്‍ ദൈവനാമത്തില്‍ സംസാരിക്കുമെന്നാണ് മോശെ പറഞ്ഞത്. യേശു ദൈവത്തെപ്പറ്റി ധാരാളം സംസാരിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണമായി അതേപടി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല. ദൈവനാമത്തിലല്ല സുവിശേഷങ്ങളുടെ ആരംഭം. സത്യസന്ധമായ ഒരു വിവരണം എഴുതാനാണ് ഉദ്ദേശ്യമെന്ന് ലൂക്കായുടെ ഗ്രന്ഥാരംഭത്തില്‍ കാണാം. ചില കാര്യങ്ങളെ മാത്രം ഉദ്ദേ ശിച്ചുകൊണ്ടുള്ളതാണ് യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന ഭാഗത്തുള്ള സത്യപ്രസ്താവന. ദൈവനാമത്തിലുള്ള കൃതികളല്ലാത്തതുകൊണ്ട് ഉള്ളടക്കം മുഴുവന്‍ കളവാണെന്നല്ല വിവക്ഷ. രണ്ടു ഗ്രന്ഥങ്ങള്‍ തമ്മിലുള്ള ശൈലീ വ്യത്യാസം എടുത്തു പറഞ്ഞെന്നേയുള്ളൂ. മുഹമ്മദ് നിരക്ഷരനായിരുന്നെന്നും ഖുര്‍ആനില്‍ മുഹമ്മദിന്റെ വകയായി യാതൊന്നുമില്ലെന്നും എല്ലാം ദൈവത്തില്‍ നിന്ന് ഗബ്രിയേല്‍ മാലാഖ വഴി നേരിട്ടു ലഭിച്ചതാണെന്നും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദൈവനാമത്തിലാണ് എല്ലാ അധ്യായങ്ങളുടെയും ആരംഭം. ദൈവം പ്രവാചകനായ മുഹമ്മദിനെ സംബോധന ചെയ്തു സംസാരിക്കുന്നതും നിര്‍ദേശിക്കുന്നതുമാണ് ഖുര്‍ആനിലെ ആദ്യന്തമുള്ള ശൈലി. അത്തരം ഒരു ശൈലി മറ്റേതെങ്കിലും ഗ്രന്ഥം സ്വീകരിച്ചതായി കേട്ടിട്ടില്ല. അനവധി ഗ്രന്ഥകാരന്മാര്‍ അനേകം കൊല്ലംകൊണ്ട് എഴുതിത്തീര്‍ത്തതാണ് ബൈബിള്‍. അതുകൊണ്ട് തന്നെ ചില പാകപ്പിഴകളും അതില്‍ കാണാം. ബൈബിളില്‍ അടങ്ങിയിട്ടുള്ള ഗ്രന്ഥങ്ങളുടെ കാര്യത്തില്‍ പോലും ക്രൈസ്തവ സഭകള്‍ തമ്മില്‍ യോജിപ്പില്ല. കത്തോലിക്കാ സഭയുടെ ബൈബിളില്‍ എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളും മറ്റു സഭകളുടേതില്‍ അറുപത്താറു ഗ്രന്ഥങ്ങളുമാണുള്ളത്. ഗ്രന്ഥകാരന്മാരുടെ കാര്യത്തിലുമുണ്ട് ആശയക്കുഴപ്പം. മോശെയുടെ പേരിലുള്ള അഞ്ചു ഗ്രന്ഥങ്ങളില്‍ ഒന്നില്‍ മോശെ മരിച്ച സ്ഥലത്തെപ്പറ്റിയും മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായത്തെപ്പറ്റിയും പ്രതിപാദിക്കുന്നതിനാല്‍ ആ ഗ്രന്ഥം മോശെയുടെ മരണ ശേഷം ആരോ എഴുതിയതാണെന്നു വേണം അനുമാനിക്കാന്‍. സ്വന്തം മരണം രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ (ആവര്‍ത്തനം. 34:5-8). പുതിയ നിയമത്തിലെ ഗ്രന്ഥങ്ങളുടെ കാര്യത്തിലുമില്ല പൂര്‍ണമായ ഐകരൂപ്യം. ചില ഗ്രന്ഥങ്ങളില്‍ ഏതാനും വാക്യങ്ങള്‍ കൂടുതലും വേറെ ചിലതില്‍ ഏതാനും വാക്യങ്ങള്‍ കുറവും കാണുന്നു. മാര്‍ക്കോസിന്റെ പുസ്തകം 16-ാം അധ്യായം ഒമ്പതു മുതല്‍ ഇരുപതു വരെ വാക്യങ്ങളില്‍ ആ വ്യത്യാസം കാണാം. യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം ഒന്നുമുതല്‍ പതിനൊന്നു വരെ വാക്യങ്ങളിലുമുണ്ട് അത്തരം വ്യത്യാസം. ഏതാനും ഉദാഹരണങ്ങള്‍ ചൂണ്ടികാണിച്ചെന്നു മാത്രം.

എന്നാല്‍ ഖുര്‍ആനില്‍ അത്തരം വ്യത്യാസം കാണുകയില്ല. നബിയുടെ ജീവിതകാലത്തുതന്നെ ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ രേഖപ്പെടുത്തപ്പെട്ടതാണ് ആ ഗ്രന്ഥം മുഴുവന്‍. ‘നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്നുള്ള പ്രവാചകന്‍’ എന്ന വിശേഷണം മോശെക്കും മുഹമ്മദിനും ഒരുപോലെ യോജിക്കുന്നു. അബ്രഹാമിന്റെ മക്കളാണ് ഇസ്മായേലും ഇസ്ഹാഖും.ഇസ്ഹാഖിന്റെ വംശ പരമ്പരയില്‍ മോശെയും യേശുവുമുണ്ടായി; ഇസ്മായേലിന്റെ താവഴിയില്‍ മുഹമ്മദും. രണ്ടുപേരുടെയും പൂര്‍വപിതാവ് അബ്രഹാം തന്നെ. വേറെയും പല കാര്യങ്ങളിലുമുണ്ട് മോശെയും നബിയും തമ്മില്‍ സാദൃശ്യം. യേശുവില്‍ നിന്നു വ്യത്യസ്തമായി സാധാരണ മാതാപിതാക്കളില്‍ നിന്നുള്ള സാധാരണ ജനനമായിരുന്നു രണ്ടുപേര്‍ക്കും. രണ്ടുപേരും വിവാഹം ചെയ്തു;മക്കളുണ്ടായി. കുടുംബജീവിതം നയിച്ചു. വാര്‍ധക്യത്തില്‍ മരിച്ചു. ഇതൊന്നും യേശുവിനെ സംബന്ധിച്ച് ബാധകമല്ല. യേശു വിവാഹിതനായിരുന്നില്ല. വെറും മുപ്പത്തിമൂന്നു കൊല്ലമായിരുന്നു ജീവിതകാലം. പ്രബോധനപ്രവര്‍ത്തനമാവട്ടെ മൂന്നു കൊല്ലവും. ശൈശവത്തില്‍ യേശുവിനെ കൊല്ലാന്‍ ഹേറോദ് രാജാവും മോശെയെ കൊല്ലാന്‍ ഫറവോനും ശ്രമിച്ചു എന്ന സാദൃശ്യം അവര്‍ തമ്മിലുണ്ട്. അദ്ഭുത സിദ്ധി കളുടെ കാര്യത്തിലുമുണ്ട് അവര്‍ തമ്മില്‍ സാമ്യം. എന്നാല്‍ മുഹമ്മദ് നബി വഴി ലഭിച്ച ഖുര്‍ആന്‍ എന്ന ഗ്രന്ഥം തന്നെ ഒരു മഹാ അദ്ഭുതമാണെന്ന് പ്രസ്താവിക്കപ്പെടുന്നു. അങ്ങനെ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും വിലയിരുത്തുമ്പോള്‍ ‘എന്നെപ്പോലെ ഒരു പ്രവാചകന്‍’എന്ന് മോശെ പറഞ്ഞത് യേശുവിനെക്കാള്‍ കൂടുതലായി മുഹമ്മദിനാണ് യോജിക്കുക എന്നു മനസ്സിലാക്കാം. മോശെ പറഞ്ഞ പ്രവാചകന്‍ യേശുവല്ല മുഹമ്മദാണ് എന്നംഗീകരിക്കുന്നതുകൊണ്ട് യേശുവിന്റെ പ്രാധാന്യത്തിന് കുറവൊന്നും സംഭവിക്കുന്നുമില്ല.

യേശുപോലും തനിക്കു ശേഷം ഒരു പ്രവാചകന്റെ ആഗമനം പ്രവചിച്ചിരിക്കേ അതു സാക്ഷാത്കരിക്കപ്പെടുമ്പോള്‍ യേശുവിന്റെ മഹത്വം വര്‍ധിക്കുകയാണ് ചെയ്യുക. ഒരേ മതത്തിലെ പ്രവാചക പരമ്പരയിലെ അതിപ്രധാന കണ്ണികളാണ് അവര്‍ രണ്ടുപേരും. രണ്ടുപേരുടെയും സന്ദേശങ്ങള്‍ പരസ്പര പൂരകങ്ങളാണ്. ഏ.ഡി.571-ല്‍ ജനിച്ച മുഹമ്മദിനെ ക്രിസ്തുവിനു ശേഷമുള്ള പ്രവാചകനായി അംഗീകരിക്കുമ്പോള്‍ അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം ആ പ്രവചനം യാഥാര്‍ത്ഥ്യമായി സംഭവിക്കുകയാണ് ചെയ്യുന്നത്. യേശുക്രിസ്തു മുന്‍കൂട്ടിപ്പറഞ്ഞ പ്രവാചകനല്ല മുഹമ്മദെങ്കില്‍ ക്രിസ്തുവിനു ശേഷം രണ്ടായിരത്തോളം കൊല്ലങ്ങളായിട്ടും ആ പ്രവചനം വാസ്തവമായിത്തീര്‍ന്നിട്ടില്ലെന്നു വേണം വിചാരിക്കാന്‍. അതു യേശുവിനെ സംബന്ധിച്ചേടത്തോളം അങ്ങേയറ്റം ആക്ഷേപാര്‍ഹമാണ്. ആരാണ് ഒരു പ്രവാചകന്‍? ആധികാരികമായി മോശെ നിര്‍വചിച്ചിരിക്കുന്നു: “പ്രവാചകന്‍ ദൈവത്തിന്റെ പേരില്‍ സംസാരിക്കുകയും അയാള്‍ പറയുന്നത് വാസ്തവമായി സംഭവിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അത് ദൈവത്തിന്റെ സന്ദേശമല്ല. ആ പ്രവാചകന്‍ അത് സ്വന്തം നില്ക്ക് പറഞ്ഞതാണ്; അയാളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.” (ആവര്‍ത്തനം 18:22) തീര്‍ച്ചയായും ആ പ്രവചനം മുഹമ്മദ് നബിയില്‍ വാസ്തവമായി സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു വിശ്വസിക്കാം. (തുടരും)

2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

മോശയെപ്പോലുള്ള പ്രവാചകന്‍ ആര് ?

(ആവര്‍ത്തപുസ്തകം 18:18) നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.

മോശയെപ്പോലെ എന്നുള്ളതിന്റെ വിശദീകരണമാണ് ആദ്യപോസ്റ്റില്‍ നാം കണ്ടത്. അതുകൊണ്ടുമാത്രം വരാനുള്ള പ്രവാചകന്‍ മുഹമ്മദാണ് എന്ന് പറയാനാവില്ല എന്നാല്‍ ആ പറഞ്ഞത് പൂര്‍ണമായും സത്യമായതിനാല്‍ അതിനെ മാറ്റിനിര്‍ത്തുന്നതും ബുദ്ധിയല്ല. അതില്‍  സുവ്യക്തമാകുന്ന കാര്യം മോശക്ക് യേശുവിനേക്കാളുള്ളതില്‍ സാമ്യം മുഹമ്മദ് നബിയോടുണ്ട് എന്നതാണ്. വ്യത്യാസമായി കാണാന്‍ പ്രത്യക്ഷത്തില്‍ കഴിയന്നത്. മോശയോട് പറഞ്ഞപ്പോള്‍. 'ഞാന്‍ (ദൈവം) (നിങ്ങള്‍ക്കുള്ളതുപോലെ) അവര്‍ക്കും  അവരുടെ സഹോദരന്‍മാരുടെ (ഇശ്മായീല്‍ സന്തതികളില്‍) ഇടയില്‍ നിന്നും എഴുന്നേല്‍പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവില്‍ ആക്കും.' എങ്ങനെയാണ് ഈ സാഹോദര്യബന്ധം വരുന്നതെന്ന് നോക്കുക. അവരുടെ സഹോദന്‍മാരുടെ എന്നത് അര്‍ഥമുള്ള വാക്കാണ്. പൊതുവെ നിങ്ങളില്‍നിന്നുള്ള പ്രവാചകന്‍ എന്ന പ്രയോഗമോ. അല്ലെങ്കില്‍ താങ്കളുടെ സഹോദരന്‍മാര്‍ എന്ന് പറയുകയോ ചെയ്തിരുന്നെങ്കില്‍ നമ്മുക്ക് വാദിച്ചുനോക്കാമായിരുന്നു. എന്നാല്‍ പോലും, അച്ചന്റെ സഹോദന്റെ മക്കളെ സഹോദരങ്ങള്‍ എന്ന്തന്നെയാല്ലോ വിളിക്കുക. ഇനി മുഹമ്മദ് നബി ഇശ്മായീല്‍ സന്തതി പരമ്പരയില്‍ വരുമോ? എങ്ങനെയാണ് ഇശ്മയീല്‍ സന്തതികള്‍ ഇസ്രായീല്യരുടെ സഹോദരന്‍ങ്ങളാകുന്നത് എന്ന് നോക്കാം.

അറബികളുടെയും ഇസ്രായീല്‍കാരുടെയും പൂര്‍വ പിതാവാണ് അബ്രഹാം അഥവാ ഇബ് റാഹിം നബി. അദ്ദേഹത്തിന്റെ രണ്ട് പുത്രന്‍മാരാണ്. ഇസ്മായേലും ഇസ്ഹാഖും ഇസ്മായേലിന്റെ പന്ത്രണ്ടു മക്കളുടെ പരമ്പരയില്‍ നിന്നാണ് അറബികള്‍ ഉണ്ടായത്. അവരുടെ ആവാസകേന്ദ്രം ജസീറത്തുല്‍ അറബ് ആയിരുന്നു. അതേ സമയം ഇസ്ഹാഖിന്‍െ പുത്രനായ യോക്കോബ് (യഅ്ഖുബ്)ന്റെ പന്ത്രണ്ട് മക്കളില്‍ നിന്ന ഇസ്രായീല്‍ ഗോത്രങ്ങളും പിറവിയെടുത്തു. യഅ്ഖൂബ് നബിയുടെ മറ്റൊരു പേരായിരുന്നു ഇസ്രായേല്‍ എന്നത്. അതിനാല്‍ ഇസ്രായേല്യരും ഇസ്്മായീല്യരും സഹോദരങ്ങള്‍ തന്നെ.

ഇനി മനസ്സിലാക്കാനുള്ളത് അവരുടെ ഏത് തലമുറയിലാണ് മുഹമ്മദ് നബി വരിക എന്നാണ്. മുഹമ്മദ് നബിയുടെ വംശാവലി നോക്കാം.

മുഹമ്മദ് നബി (സ)
അബ്ദുല്ലാ
അബ്ദുല്‍മുത്തലിബ്
ഹാശിം
അബ്ദുമനാഫ്
ഖുസയ്യ്
കിലാബ്
ലുഅയ്യ്
ഗാലിബ്
ഫഹര്‍ (ഖുറൈശ്)
മാലിക്ക്
അന്നദര്‍ (ഖൈസ്)
കിനാന
ഖുസൈമ
മുദ് രിക്ക(ആമിര്‍)
ഇല്യാസ്
മുദര്‍
നിസാര്‍
മആദ്
അദ്‌നാന്‍
എന്നിവരിലൂടെ കടന്നെത്തുന്ന വംശപരമ്പര ഖൈദര്‍ (കേദാര്‍)ല്‍ അവസാനിക്കുന്നു ഇദ്ദേഹമാണ് ഇസ്മായീല്‍ നബിയുടെ ആദ്യപുത്രന്‍ ഇസ്മായീലാകട്ടെ ഇബ്‌റാഹീം നബിയുടെ ആദ്യത്തെ പുത്രനും.

ബൈബിള്‍ വചനത്തിന്റെ അടുത്ത വാചകം എന്റെ വചനങ്ങളെ അവന്റെ നാവില്‍മേല്‍ ആക്കും എന്നതാണ്. എന്താണ് ഇതിന്റെ വിവക്ഷ. ഇത് മനസ്സിലാക്കാന്‍ മുഹമ്മദ് നബിയുടെ അധ്യാപനങ്ങളിലേക്കും അവനല്‍കപ്പെട്ട വിധവും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാചകന്‍മാരെക്കുറിച്ചെല്ലാം ഇത് പറയാമെങ്കിലും. മുഹമ്മദ് നബിയുടെ കാര്യത്തില്‍ വ്യക്തമായ വചനങ്ങളോടെ അത് ചൂണ്ടിക്കാണിക്കാന്‍ കഴിയും.

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുകയില്ല. ഇത് അദ്ദേഹത്തിന് നല്‍കപ്പെടുന്ന ഉല്‍ബോധനം മാത്രമാകുന്നു(ഖുര്‍ആന്‍ 53:3-4)

നമ്മുടെ പേരില്‍ അദ്ദേഹം(പ്രവാചകന്‍) വല്ലവാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും എന്നിട്ട് അദ്ദേഹത്തിന്റ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. (ഖുര്‍ആന്‍ 69:44-46)

കാര്യം വ്യക്തമല്ലേ. അദ്ദേഹം പറയുന്നത് ദിവ്യബോധനം അനുസരിച്ചാണെന്നും. അതില്‍ മാറ്റം വരുത്താനോ കൂട്ടിചേര്‍ക്കാനോ അദ്ദേഹത്തിന് അധികാരമില്ലെന്നും അദ്ദേഹത്തോട് പറയുന്നതൊക്കെയും പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും ഇതുകൊണ്ട് അര്‍ഥമാക്കുന്നു. 
അതോടൊപ്പം തുടര്‍ന്ന് വരുന്ന രണ്ട് ബൈബിള്‍ വചനങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കട്ടെ.
19. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.
ഈ താകീത് ആ പ്രവാചകന്റെ വാക്കുകള്‍ കേള്‍ക്കാത്തവര്‍ക്കാണ്. അവനോട് നാം ചോദിക്കും എന്നാല്‍ പ്രതികാരം ചോദിക്കും എന്നാണെന്ന് സുവിശേഷങ്ങളില്‍ നിന്ന് നമ്മുക്ക് ലഭിക്കും. ബൈബിളിന്റെ ഈ വചനം ശ്രദ്ധിക്കാതിരിക്കുന്നതിലെ അപകടം അത് ലംഘിക്കുന്നവര്‍ അറിയാന്‍ പോകുന്നു എന്നര്‍ഥം.

20. എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.

ഇതുതന്നെയല്ലേ ഖുര്‍ആന്‍ വചനത്തില്‍ (69:44-46) നാം കണ്ടതും. ഇനിയും നോക്കുക. പ്രവാചകന്‍ മുഹമ്മദിനോളം ഏകദൈവത്വത്തിധിഷ്ടിതമാണോ ഇപ്പോഴുള്ള ക്രൈസ്തവര്‍. ഖുര്‍ആന്‍ അധ്യായങ്ങള്‍ ആരംഭിക്കുന്ന ഏകനായ ദൈവത്തിന്റെ നാമത്തിലാണ്.

(മറ്റുവിശേഷണങ്ങള്‍ എങ്ങനെ മുഹമ്മദ് നബിയോട് യോജിച്ചുവരുന്നു എന്നത് അടുത്ത പോസ്റ്റില്‍ കാണുക)

2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവോ ?


'ഞങ്ങളുടെ വേദപുസ്തകത്തിന്‍ താങ്കളുടെ പ്രവാചകനേപ്പറ്റി ഒരു സൂചനപോലുമില്ല എന്ന സത്യം നിലനില്‍ക്കെ.. പ്ലീസ്, , ജീവനും ഭക്തിക്കുവേണ്ട സകലവും കുടികൊള്ളുന്ന ഞങ്ങളുടെ സത്യവേദ വേദ പുസ്തകത്തേ വെറുതെ വിടൂ. ഇനിയെങ്കിലും...'  

എന്ന് സജി എന്ന ബ്ലോഗര്‍ പറയുകയും അപേക്ഷിക്കുകയും ചെചെയ്യുമ്പോള്‍ മറ്റൊരു ബ്ലോഗറായ സാജന്‍ ഇങ്ങനെ രേഖപ്പെടുത്തി:

'ആരാണ് ഈ ‘ആ പ്രവാചകന്‍‘ എന്നത് അവരുടെ റിസര്‍ച്ചിന്റെ ഭാഗമായി കൊടുത്തിട്ടുണ്ട്.
The Prophet is a reference to the “prophet like Moses” of Deut 18:15, by this time an eschatological figure in popular belief. Acts 3:22 identifies Jesus as this prophet.'
ഞാന്‍ പറഞ്ഞു...

'അതെ സാജന്‍ ഇപ്പോള്‍ വ്യക്തമായി വരുന്നു. അതായത് 'ആ പ്രവാചകന്‍ ' ആവര്‍ത്തന പുസ്തകത്തില്‍ പരാമര്‍ശിച്ച മോശയെപ്പോലെയുള്ള പ്രവാചകന്‍ തന്നെ ഇനി മോശയെപ്പോലുള്ള ആ പ്രവാചകന്‍ ആരാണെന്ന് പരിശോധിക്കുകയേ വേണ്ടൂ.'

സാജന്‍ jcb പറഞ്ഞു..

'മുഹമ്മദ് നബിക്ക് മോശയുമായി ഒരു വൈരുദ്ധ്യവും ഇല്ലെങ്കില്‍ അത് അംഗീകരിച്ചല്ലേ പറ്റൂ.'

സാജന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ചിലര്‍ക്കെങ്കിലും ഇതില്‍ എന്തോ ചില കാര്യമില്ലേ എന്ന് ചിന്തിക്കാന്‍ ഈ അന്വേഷണം സഹായകമാക്കിയേക്കാം. വിഷയത്തിലേക്ക് കടക്കാം.

ആവര്‍ത്തന പുസ്തകം 18:18 ല്‍ പരാമര്‍ശിച്ച പ്രവാചകന്‍ മുഹമ്മദ് നബിയാണെന്ന് മുസ്ലിംകള്‍ കരുതുന്നു. വെറുതെ പറയുകയല്ല. അവിടെ പറഞ്ഞ ലക്ഷണമൊത്ത ഒരു പ്രവാചകന്‍ മുഹമ്മദ് നബി മാത്രമെയുള്ളൂ എന്നാണ് പറയുന്നത്. മറിച്ചുള്ള ഒരു വാദം അത് യേശുവാണ് എന്നതാണ്. ഇനി ഈ പറയുന്നത് യേശുവിനെക്കുറിച്ചാണെങ്കില്‍ മുസ്‌ലിംകള്‍ക്ക് 100%വും സമ്മതമാണ്. കാരണം യേശുപ്രവാചകനാണെന്ന് വിശ്വസിക്കുന്ന ഒരേ ഒരു വിഭാഗം ഇന്ന് മുസ്‌ലിംകള്‍ മാത്രമേയുള്ളൂ. ജൂതന്‍മാര്‍ കള്ളവാദിയെന്നും ക്രിസ്ത്യാനികള്‍ ദൈവമെന്നും ദൈവപുത്രനെന്നും മൂന്ന് ആളത്വങ്ങളിലൊന്ന് എന്നുമൊക്കെയാണ് യേശുവിനെ മനസ്സിലാക്കുന്നത്. യേശുവിനെ പ്രവാചകനായി കണ്ടാല്‍ പിന്നെ മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള വലിയ വ്യത്യാസങ്ങളിലൊന്ന് അതോടെ തീര്‍ന്നു. അതുകൊണ്ട് ആര്‍ക്കാണ് ആ പറഞ്ഞ വിശേഷണം ചേരുക എന്ന നിഷ്പക്ഷമായ ഒരു ചര്‍ച നടക്കേണ്ടതുണ്ട്.

ആദ്യമായി ആ ഭാഗം മുഴുവനായി ബൈബിളില്‍ നിന്ന് വായിക്കുക.

ആവര്‍ത്തന പുസ്തകം അധ്യായം:18


17. അന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാൽ: അവർ പറഞ്ഞതു ശരി.
18. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.

19. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.

20. എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.

21. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ.


22. ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.
യഹോവ മോശയോട് വരാനിരിക്കുന്ന ഒരു പ്രവാചകനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ഈ വിശേഷണങ്ങളൊത്ത പ്രവാചകന്‍ ആര് അത് യേശുവിനോട് എത്രത്തോളം യോജിക്കുന്നു. മുഹമ്മദ് നബിയോട് എത്ര യോജിക്കുന്നു നമ്മുക്ക് നോക്കാം.

1. യേശുവിന്റെ ജനനം അസാധാരണമായ രീതിയില്‍ ആയിരുവെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും വിശ്വസിക്കുന്നു. ദൈവത്തിന്റെ അത്ഭുതശക്തിയാല്‍ പിതാവില്ലാതെ മാതാവില്‍ നിന്ന് മാത്രമായി ജനിച്ചതാണ്. അതിനാല്‍ ജനനത്തിന്റെ കാര്യത്തില്‍ മോശയെ പോലെയുള്ളത് യേശുവല്ല മുഹമ്മദാണ്.

2. മോശയും മുഹമ്മദും വിവാഹിതരായിരുന്നു. രണ്ടുപേര്‍ക്കും സന്താനങ്ങളുണ്ടായി കുടുംബജീവിതം നയിച്ചു. യേശു വിവാഹിതനായിരുന്നില്ല.

3. ജീവിത ലക്ഷ്യം നിറവേറ്റി വാര്‍ധക്യത്തിലായിരുന്നു മോശയുടെയും മുഹമ്മദിന്റെയു അന്ത്യം. എന്നാല്‍ വളരെ കുറച്ചുകാലമെ തന്റെ ജനതയോടൊപ്പം ഉണ്ടായിരുന്നുള്ളൂ.

4. സ്വന്തം ജനതയാലും സ്വന്തകാരാലും തിരസ്‌കരിക്കപ്പെട്ട പ്രവാചകനായിരുന്നു യേശു (മത്തായി 13:57) യേശുവിന്റെ ശിഷ്യന്‍മാര്‍ പോലും ആപദ്ഘട്ടത്തില്‍ അദ്ദേഹത്തെ വിട്ട് ഓടിപ്പോയി. അതേ സമയം വിശ്വസ്തരായ അനുയായികളാല്‍ സമ്പന്നയാരുന്നു മോശയുടെയും മുഹമ്മദിന്റെയും അവസാന കാലം.

5. മോശയും മുഹമ്മദും അവസാന കാലത്ത് ഒരു ജനസമൂഹത്തിന്റെ നേതാക്കളും ഭരണാധികാരികളുമായിരുന്നു. എന്നാല്‍ യേശുവിന് ന്യായാധിപന്‍മാരുടെ മുമ്പില്‍ നിസ്സഹായനായി സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ട അവസ്ഥയിലായിരുന്നു

6. മോശയും മുഹമ്മദും കൊണ്ടുവന്ന നിയമങ്ങളും ചട്ടങ്ങളും അവരെ അവിസ്മരണീയരാക്കുന്നു. ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന നിയമങ്ങള്‍ മുഹമ്മദ് നബി കൊണ്ടുവന്നു. എന്നാല്‍ യേശു പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ നടപ്പിലാക്കുകയോ ചെയ്തില്ല. നിയമം പൂര്‍ത്തിയാക്കുക മാത്രമായിരുന്നു അദ്ദേത്തിന്റെ ഉത്തരവാദിത്തം. (മത്തായി 5:17)

ഇനി യേശുവിനാണ് മോശയോട് കൂടുതല്‍ സാമ്യത എന്ന വരുത്തിതീര്‍ക്കാന്‍ പറയുന്ന കാര്യങ്ങള്‍ യേശുവിനല്ല മറ്റേത് ഇസ്രായേല്‍ പ്രവാചകന്‍മാര്‍ക്കും യോജിക്കും.

ഒരിക്കല്‍ കൂടി എന്തുകൊണ്ട് മുസ്‌ലിംകള്‍ ഇതില്‍ വിടാതെ പിന്തുടരുന്നു എന്ന് പറയാം. മോശയും യേശുവും പറഞ്ഞ പ്രവാചകനാണ് മുഹമ്മദ് എന്ന് ഖുര്‍ആന്‍ 7:157 ലും പറഞ്ഞു അതിങ്ങനെ.

'തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി കണ്ട നിരക്ഷര പ്രവാചകനായം ദൈവദൂതനെ പിന്‍പറ്റുന്നവരാണവര്‍ ....'

നാം ഇതുവരെ ചര്‍ചചെയ്തത് നിന്നെ പോലെ എന്ന് പറഞ്ഞതില്‍ മോശയുമായുള്ള മുഹമ്മദിനബിക്കുള്ള സാമ്യതയെക്കുറിച്ചാണ്. ഇനി മറ്റു വിശേഷണങ്ങളിലേക്ക് പോകാം. (തുടരും)

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

മുഹമ്മദ് നബിയെ വേദങ്ങളില്‍ തിരയുന്നുവോ !

മതവിഷയങ്ങളും മതവിരുദ്ധവിഷയങ്ങളും ചര്‍ചചെയ്യുന്ന ബ്ലോഗുകളില്‍ കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്. ഒരു വിഷയം ആരെങ്കിലും ചര്‍ചചെയ്താല്‍ മറ്റുബ്ലോഗുകളിലേക്കും അത് പകരും.  വിഷയദൗര്‍ലഭ്യതയല്ല അതിന് കാരണം എന്ന് ഞാന്‍ കരുതുന്നു. പ്രസ്തുത വിഷയത്തില്‍ വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ തന്റെ നിയന്ത്രണത്തിലുള്ള ബ്ലോഗിലായിരിക്കും സൗകര്യം എന്ന് കരുതിയത് കൊണ്ടാക്കും അപ്രകാരം ചെയ്യുന്നത്. ചിന്തകന്‍ എന്ന ഇസ്ലാം വിശ്വാസിയും കാളിദാസന്‍ എന്നറിയപ്പെടുന്ന മതനിഷേധിയും അത്തരം ചര്‍ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത്തരം ചര്‍ചകള്‍ നടത്തുന്ന ബ്ലോഗില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുക എന്നതിനപ്പുറം വ്യക്തമായ ദിശാബോധത്തോടെ ചര്‍ചകള്‍ നിയന്ത്രിക്കുന്നതിന്റെ കമന്റ് ചെയ്യുന്ന ആള്‍ക്ക് പരിമിതിയുണ്ട്. കുടുതല്‍ പോസിറ്റീവായി ഇടപെട്ടാല്‍ മതം പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപവും ഉണ്ടാവും (മതത്തെ വിമര്‍ശിച്ചാല്‍ മനുഷ്യസ്‌നേഹവും മതം പ്രചരിപ്പിച്ചാല്‍ തീവ്രവാദവുമാണ്). മാത്രമല്ല എല്ലാ ബ്ലോഗുകളും കൂടിയാകുമ്പോള്‍ വായനക്കാരന് ഏകദേശം ശരിയായ ധാരണ ലഭിക്കുകയും ചെയ്യും.

ഞാനിവിടെ ഈ വിഷയം പോസ്റ്റാക്കുന്നതിന് കാരണവും അതുതന്നെ. ചില അടിസ്ഥാന കാര്യങ്ങള്‍ ഈ ചര്‍ചയുമായി ബന്ധപ്പെട്ട് പറയണമെന്ന് തോന്നി. യേശു, ഈസ, ബൈബിള്‍, ഇഞ്ചീല്‍, മുഹമ്മദ് നബി എന്നിവയാണ് ഇവിടെ വിഷയം. ചുരുക്കത്തില്‍ ഇവയെല്ലാം പ്രധാനമായും വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ഇവരൊന്നും ചരിത്രപുരുഷന്‍മാരല്ലെന്നല്ല അതുകൊണ്ടുദ്ദേശിക്കുന്നത്. യേശു എന്നുവെച്ചാല്‍ ക്രിസ്ത്യാനികള്‍ക്ക് ദൈവമോ, ദൈവാവതാരമോ, ദൈവത്തിന്റെ ആളത്വങ്ങളില്‍ ഒന്നോ ആണ്. മുസ്ലിംകള്‍ക്ക് ഈസാ പ്രവാചകനാണ്. ബൈബിള്‍ ക്രിസ്ത്യാനികള്‍ക്ക് വേദപുസ്തകമാണ്. ദൈവികമായ അരുളപ്പാടിനാല്‍ പലരായി എഴുതിവെച്ചതെങ്കിലും പരിശുദ്ധമായ ഗ്രന്ഥം. ഇഞ്ചീലും ഖുര്‍ആനും മുസ്‌ലിംകള്‍ക്ക് ദൈവികമായ വേദഗ്രന്ഥവും പ്രവാചകന്‍മാര്‍ക്ക് അറിയച്ച ദിവ്യജ്ഞാനത്തിന്റെ സമാഹാരവുമാണ്. ഇസാനബിയുടെ വാക്കുകള്‍ ഇഞ്ചീലിലും മുഹമ്മദ് നബിയുടെ വാക്കുകള്‍ ഖുര്‍ആനിലും ഉണ്ടെന്ന് കരുതുന്ന ആള്‍ മുസ്ലിമായിരിക്കുകയില്ല. ഖുര്‍ആനിനെ നിഷേധിക്കുന്നവനാണ്.

മുഹമ്മദ് നബിയ ബൈബിളില്‍ അന്വേഷിക്കുന്നതെന്തിന്. അദ്ദേഹത്തില്‍ വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ക്ക് ബൈബിളിന്റെ പിന്തുണവേണോ?. ക്രിസ്ത്യാനികള്‍ക്കാണെങ്കില്‍ അതിന്റെ വിശദീകരണം അവര്‍ മനസ്സിലാക്കുന്നതാണ്. അതില്‍ അവര്‍ ചിലരുടെ ആഗമനം കാണുന്നുണ്ടെങ്കിലും അത് മുഹമ്മദാണെന്ന് മനസ്സിലാക്കുന്നില്ല. കാര്യസ്ഥന്‍ വരും എന്ന് ബൈബിളിലുണ്ടെങ്കിലും അത് അപോസ്തല പ്രവര്‍ത്തികള്‍ 2 ല്‍ പരാമര്‍ശിച്ച പരിശുദ്ധാത്മാവാണ്. അതിനാല്‍ ഇനി അതിനെ പ്രതീക്ഷിക്കേണ്ടതില്ല. ഇപ്പോള്‍ ബൈബിള്‍ പ്രഭാഷണം നടത്തുന്നവര്‍ക്ക് അതിനുള്ള ശക്തി ലഭിക്കുന്നത് ആ പരിശുദ്ധാത്മാവിന്‍രെ ശക്തികൊണ്ടാണ്. അതിനാല്‍ മുസ്ലിലിംകള്‍ക്ക് അവരുടെ കാര്യം നോക്കിയാല്‍ പോരെ ഇങ്ങനെ പോകുന്നു ചര്‍ച. ഇത് എല്ലാവര്‍ക്കും യോജിക്കാവുന്ന കാര്യമാണെങ്കില്‍ പിന്നീട് ചര്‍ചക്ക് പ്രസക്തിയില്ല. എന്നാല്‍ തിരിച്ച് വല്ല കാഴ്ചപ്പാടുമുണ്ടെങ്കിലോ. ആര്‍ക്കെങ്കിലും ഈ പറയുന്നതില്‍ വിയോജിപ്പുണ്ടെങ്കിലോ. അല്ലെങ്കില്‍ വസ്തുത ഈ പറയുന്നത് പോലെയല്ലെങ്കിലോ. ഇത്തരം ഘട്ടങ്ങളിലെല്ലാം ഈ വിഷയത്തിലെ ചര്‍ച നിലനില്‍ക്കുകയും തുടരുകയും ചെയ്യും.

ഈ ചര്‍ചയും മുസ്‌ലിംകളുടെ മതതീവ്രവാദത്തിനും മുഹമ്മദ് നബിയുടെ കാപട്യത്തിനും തന്ത്രത്തിനും മായം ചേര്‍ക്കലിനുമുള്ള പങ്ക് വെളിച്ചതാക്കുന്നു. എന്ന് ചിലര്‍ ജല്‍പിച്ചുകൊണ്ടിരിക്കുമ്പോള്‍ ചര്‍ച എവിടെയെങ്കിലും നടന്നോട്ടെ എന്ന് വെക്കാന്‍ നിവൃത്തിയില്ല.

ഒരിക്കല്‍ കൂടി പറയട്ടെ. മുസ്‌ലിംകള്‍ വിശ്വസിക്കുന്ന പോലെ തന്നെ എല്ലാവരും വിശ്വസിക്കണം എന്ന് ഒരു മുസ്ലിമിനും ഒരു വാശിയുമില്ല. എങ്കില്‍ മാത്രമേ തീവ്രവാദമാകൂ. മറിച്ച് ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ വായിക്കേണ്ടത് ഇസ്‌ലാമിനെ വിമര്‍ശിച്ചെഴുതിയവരുടെ പുസ്തകങ്ങളാണെന്നും താടിവെച്ച സത്വങ്ങളുടെതല്ലെന്നും പറഞ്ഞ് വിവരക്കേടുകള്‍ വിളിച്ചുപറയുമ്പോള്‍. അതിന്റെ നിജസ്ഥിതി വ്യക്തമാക്കുന്നതിനെയാണ് ഇവിടെ മതതീവ്രവാദം എന്നാക്ഷേപിക്കുന്നത്. അതിന്റെ പിന്നിലൂള്ള മനശാസ്ത്രം മനസ്സിലാക്കുന്നതിനാല്‍ ആ കെണിയില്‍ ബൂലോഗത്തുള്ള വിശ്വാസി പ്രതിനിധികള്‍ വീഴുന്നില്ല എന്ന് മാത്രം.

മുഹമ്മദ് നബിയുടെ സാന്നിദ്ധ്യം പൂര്‍വവേദങ്ങളില്‍ തിരയാമോ അതിലെ ഔചിത്യമെന്ത് എന്നതാണ് ഈ പോസ്റ്റിന്റെ വിഷയം. തിരയുന്നതില്‍ ഒരു കുഴപ്പവുമില്ല എന്നാണ് എന്റെ ഉത്തരം. മുസ്‌ലിംകള്‍ അവയില്‍ നിന്ന കണ്ടെത്തി നിരത്തുന്നത് എല്ലാവരും അങ്ങനെത്തന്നെ വിശ്വസിക്കണം എന്ന്  മുസ്ലിംകള്‍ ഒരിക്കലും പറയാന്‍ സാധ്യതയില്ല. ജിജ്ഞാസയും കൗതുകവും മുസ്‌ലിമായതിന്റെ പേരില്‍ നിഷേധിക്കുന്നതിലര്‍ഥമില്ല.

ഇപ്രകാരം അന്വേഷിക്കുന്നതിലെ യുക്തിപരത എന്താണെന്ന് നോക്കാം. മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്ന് സ്വയം സാക്ഷ്യം വഹിക്കുകയും ഖുര്‍ആനില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. (എന്തുകൊണ്ടങ്ങനെ അവസാനത്തെ പ്രവാചകനായി എന്ന് ചര്‍ചചെയ്യാവുന്നതാണ്. അതിന് വല്ല യുക്തിയുമുണ്ടോ എന്നൊക്കെ )  അത് മുസ്ലിംകള്‍ വിശ്വസിക്കുന്നു. മുഹമ്മദ് നബിക്ക് മുമ്പ് പ്രത്യേക പ്രദേശങ്ങളിലേക്കും ജനസമൂഹങ്ങളിലേക്കുമാണ് പ്രവാചകന്‍മാര്‍ നിയോഗിതരായിരുന്നത്. യേശുവിന്റെ ഒരു വചനവും മുസ്‌ലികള്‍ ഇതിനായി ഉദ്ധരിക്കാറുണ്ട്. മുഹമ്മദ് നബി വ്യക്തമായി പറഞ്ഞു. ഖുര്‍ആനും വ്യക്തമാക്കി. ഞാന്‍ സകല ലോകര്‍ക്കായും നിയോഗികപ്പെട്ടവനാണ് എന്ന്. അതിനാല്‍ മുഹമ്മദ് നബിയ ആഗതമായതോടെ അതുവരെയുള്ള മുഴുവന്‍ മതസമൂഹങ്ങളുടെയും ബാധ്യതയായിരുന്നു ദൈവത്തിന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ അംഗീകരിക്കുക എന്നത്. അതിനാല്‍ പുര്‍വ വേദങ്ങളില്‍ മുഴുവന്‍ ഈ അവസാനം വരുന്ന പ്രവാചകനെ പറ്റി പരാമര്‍ശിച്ചു. അത് ഇപ്പോള്‍ അവിടെയുണ്ടോ എന്ന അന്വേഷണത്തില്‍ നിന്നാണ് മുസ്ലിംകളുടെ ഈ തിരയല്‍ ആരംഭിക്കുന്നത്.

മുസായുടെയും ഇസായുടെയും അനുയായികളെന്ന് അവകാശപ്പെട്ടിരുന്ന ജൂതന്‍മാരും ക്രിസ്ത്യാനികളും അത്തരമൊരു പ്രവാചകന്റെ ആഗമനം പ്രതീക്ഷിച്ചിരുന്നു എന്നത്, അവരുടെ വേദങ്ങളില്‍ അവര്‍ക്ക് മനസ്സിലാകും വിധം അവ രേഖപ്പെട്ടുകിടക്കുന്നുണ്ടായിരുന്നു എന്നതിന് തെളിവാണ്. അന്ന് നിലനിന്ന ബൈബിള്‍ (പഴയനിയമവും, പുതിയ നിയമവും) തന്നെയാണ് ഇന്നുമുള്ളത് എന്ന് വിശ്വിക്കാനാണ് കൂടുതല്‍ സാധ്യത (ചില്ലറ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യം). ആ നിലക്ക് ആ തിരച്ചില്‍ ബുദ്ധിശൂന്യമായ ഒരു ഏര്‍പ്പാടാണെന്ന് പറയാനാവില്ല. അതില്‍ ചില വചനങ്ങള്‍ ഇപ്പോഴും ചില വിശദീകരണങ്ങള്‍ അര്‍ഹിക്കുന്നു. അതേ പ്രകാരം തന്നെ ഹൈന്ദവ വേദങ്ങളും ഇപ്രകാരം തെരയാനാരംഭിച്ചത് അതിലും അവര്‍ക്ക് ചില വചനങ്ങള്‍ കിട്ടി. ചിലര്‍ പരിഹസിച്ചു. 'ഇപ്പോള്‍ ഞങ്ങളുടെ വേദത്തിന്റെ ദിവ്യത്വം നിങ്ങളും അംഗീകരിച്ചു അല്ലേ ' എന്നുപറഞ്ഞ്. ബൈബിളിലെ പരാമര്‍ശങ്ങളില്‍ സൂചനകള്‍മാത്രമാണെങ്കില്‍ മഹാമ്മദം എന്ന പേര്‍തന്നെ വ്യക്തമായി വേദങ്ങളില്‍ നല്‍കിയിരിക്കുന്നു. അത് തുറന്ന് പറയാനും അന്വേഷിക്കാനും മുസ്ലിംകള്‍ ആരെയാണ് ഭയപ്പെടേണ്ടത്?. ആരുടെ സമ്മതമാണ് നേടിയെടുക്കേണ്ടത്?. അതിനെ ഒരു കൗതുകപൂര്‍വമെങ്കിലും വീക്ഷിക്കാന്‍ വിശ്വാസികള്‍ക്കാകണം എന്നാണ് എനിക്ക് പറയാനുള്ളത്.

ജൂതന്‍മാരുടെ തോറയുടെ(പഴയനിയമം എന്നരൂപത്തില്‍ നമ്മുക്കവ ലഭ്യമാണ്) കാര്യവും അപ്രകാരം തന്നെ ആവര്‍ത്തന പുസ്തകം 18:18 ലെ പരാമര്‍ശങ്ങള്‍ ഒട്ടേറെ തെളിവുകളുടെ പിന്‍ബലത്തില്‍ മുഹമ്മദ് നബിയാണെന്ന് അഹമ്മദ് ദീദാത്തിനെപോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്ത്യാനികള്‍ അത് യേശുവിനെപറ്റിയാണെന്നു പറയുന്നു പറഞ്ഞുകൊള്ളട്ടേ. അതില്‍ നിന്ന് മൂന്നാം കക്ഷിക്ക് ഒരു തീരുമാനത്തിലെത്താനുള്ള അവസരമല്ലേ അതു നല്‍കുക.

അതിനാല്‍ അത്തരം അന്വേഷണങ്ങള്‍ നടക്കട്ടേ. വിരുദ്ധാഭിപ്രായങ്ങളും വരട്ടേ. ഈ സംവാദത്തില്‍ മുസ്‌ലിംകളും ഹൈന്ദവ വേദങ്ങളും തമ്മിലാണെങ്കില്‍ ദൈവനിഷേധികളും ത്രിത്വവാദികളും കാഴ്ചക്കാരാകട്ടെ അല്ലെങ്കില്‍ അന്വേഷണാത്മകമായി ഇടപെടട്ടെ. തെളിവിന്റെ പിന്‍ബലത്തില്‍ ആര്‍ക്കെങ്കിലും പിന്തുണ നല്‍കുന്നെങ്കില്‍ ഇന്ന കാരണത്താല്‍ അപ്രകാരം ചെയ്യുന്നു എന്ന് വ്യക്തമാക്കട്ടേ. അപ്രകാരം തന്നെ മുസ്‌ലിംകളും ബൈബിള്‍ അനുയായികളും തമ്മിലുള്ള ചര്‍ചയും. മറ്റുള്ളവര്‍ വീക്ഷിക്കുകയും മാന്യമായ അഭിപ്രായം പറയുകയും ചെയ്യട്ടേ. എല്ലാ മതങ്ങളെയും എതിര്‍ക്കുന്നവര്‍ തല്‍കാലം ഒരു വിഭാഗത്തെ തോല്‍പിച്ചു എന്ന വരുത്താന്‍ ഇടപെടുന്നത് മനസ്സിലാക്കപ്പെടുക തന്നെ ചെയ്യും.

അതിനാല്‍ നമ്മുക്ക് അത്തരം ചര്‍ച വീക്ഷിക്കാം. നിര്‍ഭയം. ജിജ്ഞാസയോടുകൂടിത്തന്നെ.

2010, ഫെബ്രുവരി 10, ബുധനാഴ്‌ച

ശ്രീ.ശ്രേയസിനുള്ള മറുപടികള്‍

എന്തിനാണ് ദൈവത്തില്‍ വിശ്വസിക്കുന്നത്?. ദൈവവും മതവുമൊന്നുമില്ലെങ്കിലും ലോകം നിലനില്‍കുകയില്ലേ?. മനുഷ്യന്‍ മാത്രമെന്തിന് ശ്രേഷ്ടരായി ജീവിക്കണം.? മതം എന്നുമുതലാണ് ഉണ്ടായത്?. ദൈവത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാനും ആരാധിച്ചുകൊണ്ടിരിക്കാനും സൃഷ്ടിച്ചതാണോ മനുഷ്യനെ?. മതം ദൈവം എന്നിവയെക്കുറിച്ച് കേള്‍ക്കാത്ത ആഫ്രിക്കന്‍ വനാന്തരങ്ങളിലുള്ള മനുഷ്യരുടെ അവസ്ഥയെന്ത്?. അറിയപ്പെടുന്ന കൃഷ്ണന്‍, യേശു, മുഹമ്മദ് എന്നിവര്‍ ജനിക്കുന്നതിന് മുമ്പും ഇവിടെ മനുഷ്യരുണ്ടായിരുന്നല്ലോ അവരുടെ അവസഥയെന്ത്?.

ഈ ചോദ്യങ്ങള്‍കൂടി ശ്രീ. ശ്രേയസ് ചോദിക്കുകയുണ്ടായി. ഇത്തരം ചോദ്യങ്ങളിലൂടെ മതത്തെ മൊത്തത്തില്‍തന്നെ വ്യക്തമാക്കിയാലെ ഉത്തരം പൂര്‍ണമാകൂ. ഒരു പോസ്റ്റിലൂടെ നിര്‍വഹിക്കാന്‍ കഴിയുന്ന കാര്യമല്ല. അത് എന്റെ അഞ്ചോളം ബ്ലോഗുകളില്‍ 100 ലധികം പോസ്റ്റുകള്‍ ഇട്ടുകഴിഞ്ഞിട്ടും ഇസ്‌ലാമിന്റെ ഒരു ഭാഗം സ്പര്‍ശിക്കാനെ സാധിച്ചിട്ടുള്ളൂ. എങ്കിലും ഇസ്‌ലാമിനെ മറ്റ് മതങ്ങളില്‍ നിന്ന് വ്യതിരിക്തമായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഈ ചോദ്യങ്ങളോട് പ്രതികരിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഇത്തരം ചോദ്യങ്ങളോട് തങ്ങളുടെ മതത്തിന്റെ കാഴ്ചപ്പാടെന്ത് എന്ന് വായനക്കാര്‍ ചിന്തിക്കുക. നിങ്ങളത് പങ്കുവെക്കുന്നത് ആരോഗ്യകരമായ ഒരു സംവാദത്തിന് വഴിതുറക്കും. മാന്യമല്ലാത്ത കമന്റുകള്‍ നിലനിര്‍ത്തണം എന്ന വാശി ഇല്ലാത്തതിനാല്‍ തികച്ചും സൗഹാര്‍ദ്ദപരമായ ഒരു ആശയവിനിമയം സാധ്യമാണ്.

എന്തിനാണ് ദൈവത്തില്‍ വിശ്വസിക്കുന്നത്?. ദൈവവും മതവുമൊന്നുമില്ലെങ്കിലും ലോകം നിലനില്‍കുകയില്ലേ?.

ദൈവത്തില്‍ വിശ്വസിക്കുന്നത് ദൈവത്തിന് വേണ്ടിയല്ല. ദൈവം ആകെ വെപ്രാളപ്പെട്ട് മനുഷ്യരുടെ സ്തുതികീര്‍ത്തനങ്ങള്‍ക്ക് വേണ്ടി പരക്കം പായുകയുമല്ല. ഒരു പ്രവാചക വചനത്തിന്റെ സാരം ഇപ്രകാരമാണ്. ഭൂമിയിലുള്ള മനുഷ്യര്‍ മുഴുവന്‍ ഏറ്റവും നല്ല ഭക്തന്റെ കര്‍മങ്ങള്‍ ചെയ്താലും ദൈവത്തിന്റെ കഴിവുകള്‍ വര്‍ദ്ധിക്കുകയില്ല. ലോകത്തുള്ള മനുഷ്യര്‍ മുഴുവന്‍ ഭൂമിയിലുള്ള ഏറ്റവും തെമ്മാടിയായ ഒരാളുടെ ചിന്താഗതിയോടെ പ്രവര്‍ത്തിച്ചാലും ദൈവത്തിന്റെ കഴിവുകളില്‍ ഒന്നും കുറഞ്ഞുപോകുകയുമില്ല. ചുരുക്കത്തില്‍ നമ്മുടെ ആരാധനകള്‍ ദൈവികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയല്ല എന്ന് ചുരുക്കം. ഇസ്ലാമില്‍ കൃത്യമായ ആരാധനാകര്‍മങ്ങള്‍ അനുശാസിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്ക് ഭൗതികമായ ഒട്ടേറെ പ്രയോജനങ്ങള്‍ കാണാന്‍ കഴിയും ആത്മീയവും. ഇസ്്‌ലാമിലെ ആത്മീയത എന്നാല്‍ ദൈവിക കല്‍പനക്ക് വിധേയമായി ഉത്തമമായ ഒരു ജീവിതം നയിക്കുന്നതിന്റെ പേരാണ്. ഏറ്റവും നല്ല സ്വഭാവമുള്ള മനുഷ്യന്റെ രൂപീകരണമാണ് വിശ്വാസത്തിന്റെ ഏറവും വലിയ ഫലം. ചീത്തസ്വഭാവത്തിനുടമ എത്ര ആരാധനകള്‍ അനുഷ്ഠിച്ചാലും ദൈവം പരിഗണിക്കുകയില്ല. അതിനാല്‍ മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിച്ചാല്‍ അതിന്റെ പ്രയോക്താവ് മനുഷ്യന്‍ തന്നെയാണ്.

ചോദ്യത്തിലെ രണ്ടാമത്തെ ഭാഗം അത്തരം വിശ്വാസത്തിലൂടെ സമൂഹത്തിനോ രാജ്യത്തിനോ ലഭിക്കുന്ന മെച്ചത്തെക്കുറിച്ചാണ്. ലോകത്തെ മുഴുവന്‍ ആളുകളും ദൈവനിഷേധികളായാലും ലോകം നിലനിന്നു എന്നുവരും. മാതാപിതാക്കളെ ധിക്കരിക്കുന്നകുട്ടികളും അനുസരിക്കുന്ന കുട്ടികളും വളരുമല്ലോ. എന്നാല്‍ മാതാപിതാക്കളുടെ നല്ല കല്‍പനകള്‍ പാലിച്ച് ജീവിക്കുന്ന കുട്ടികള്‍ക്ക് വലുതായി വരുമ്പോള്‍ അതിന്റെ പ്രയോജനം ലഭിക്കും എന്ന പോലെ മനുഷ്യന്റെ വ്യകതിപരവും കുടുംബപരവും സമൂഹപരവും രാഷ്ടപരവുമായ നിയനിര്‍ദ്ദേശങ്ങളാണ് ഖുര്‍ആനിലൂടെ നല്‍കപ്പെട്ടിരിക്കുന്നത്. അത് അനുസരിച്ച് ജീവിച്ചാല്‍ എത്രയാണോ അംഗീകരിച്ചത് ആ അളവില്‍ അവന് അതിന്റെ സല്‍ഫലം ആസ്വദിക്കാം. കൃത്യമായ ഒരു വിശ്വാസം നല്‍കപ്പെട്ട ജനതയെ കൃത്യമായ ഒരു മാര്‍ഗത്തിലൂടെ നയിക്കാം. വിശ്വാസവും നിയമവുമൊക്കെ സ്വയം തീരുമാനിക്കുന്നതാണ് എന്ന് കരുതുന്നവരെ കൂട്ടിയോജിപ്പിക്കാനാവില്ല. അപ്പോള്‍ മുസ്‌ലിംകളല്ലാത്തവരും ഒരുമിച്ച് ജീവിക്കുന്നുണ്ടല്ലോ എന്നക്കെ ചോദിച്ചാല്‍ ഏതോ ചിലവിശ്വാസങ്ങള്‍ അവര്‍ പൊതുവായി പങ്കുവെക്കുന്നുണ്ട് അതിന്റെ ഫലമാണ് പ്രസ്തുത യോജിപ്പ്. ലോകത്ത് എവിടെ ജീവിക്കുന്നവനാകട്ടെ, ഒരു മുസ്‌ലിം (ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമായി അംഗീകരിച്ചു ജീവിക്കുന്നവന്‍) പങ്കുവെക്കുന്ന ഇത്തരം ചിന്താഗതി പൊതുവായിരിക്കും. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ എന്റെ ജീവിത വീക്ഷണം അവതരിപ്പിച്ചു. ഇതിനകം അഞ്ചൂറോളം ആളുകള്‍ അത് സന്ദര്‍ശിച്ച് പോയി, ഒരു മുസ്‌ലിമും പറഞ്ഞില്ല ഇത് ഇസ്‌ലാമിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്ന്. അവരൊക്കെയും അതേ ഉത്തരങ്ങളാണ് എന്റെ ചോദ്യങ്ങള്‍ക്ക് നല്‍കുക. ശൈലിയില്‍ വ്യത്യാസമുണ്ടാകും എന്ന് മാത്രം. ഒരു സാമൂഹ്യവിപ്ലവം ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന്‍ അടിയുറച്ച ഒരു ആദര്‍ശം ആവശ്യമുണ്ട് അതാണ് വിശ്വാസത്തിന്റെ സാമൂഹികമായ പ്രയോജനം.

മനുഷ്യന്‍ മാത്രമെന്തിന് ശ്രേഷ്ടരായി ജീവിക്കണം?.

ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ എന്നാല്‍ മറ്റുജീവികളില്‍ നിന്ന് തികച്ചും വ്യത്യസ്ഥനാണ്. അവന്‍ ജന്‍മനാല്‍ ശ്രേഷ്ടനാണ്. അവന്റെ കര്‍മങ്ങളിലൂടെ അവന് മാലാഖയെക്കാള്‍ അത്യുന്നതനാകാനും മൃഗത്തേക്കാള്‍ അധഃപതിക്കാനും കഴിയും. മനുഷ്യനില്‍ മനസ്സില്‍ നന്‍മതിന്‍മകള്‍ (തഖ്'വയും, ഫുജൂറും) നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ചിലര്‍ തങ്ങളിലുള്ള തഖ്'വയെ (ദൈവികബോധം) ഉണര്‍ത്തി മനസ്സിനെ സംസ്‌കരിക്കുന്നു. മറ്റുചിലര്‍ അതിനെ ചവിട്ടിതാഴ്തുകയും അധര്‍മത്തെ (ഫുജൂറിനെ) വളര്‍ത്തി നാല്‍കാലിയെക്കാള്‍ അധഃപതിക്കുകയും ചെയ്യുന്നു. അതിനാല്‍ ശ്രേഷ്ടനായി ജീവക്കണം ബോധപൂര്‍വം എന്നതാണ് സ്രഷ്ടാവിന്റെ തൃപ്തി. മനുഷ്യനെന്ന നിലയില്‍ നമ്മുടെ മഹത്വവും.

മതം എന്നുമുതലാണ് ഉണ്ടായത്?.

ആദിപിതാവായ ആദം മുതല്‍ വിശ്വാസവും ഉണ്ടായിട്ടുണ്ട്. ആദ്യത്തെ മനുഷ്യന് ദൈവം നേരിട്ട് കല്‍പനകള്‍ കൊടുത്തു. അഥവാ അദ്ദേഹം ദൈവദൂതനായിരുന്നു. ആദം ഉണ്ടായപ്പോള്‍ ഭൂമിയില്‍ വേറെയും മനുഷ്യരുണ്ടായിരുന്നു എന്ന ഖുര്‍ആനില്‍ നിന്ന മനസ്സിലാകുകയില്ല. ഭൂമിയിലെ ആദ്യത്തെ മനുഷ്യനാണ് ആദം. ശേഷം അദ്ദേഹത്തിന്റെ സന്താനപരമ്പരകളില്‍ പെട്ടതാണ് ഇന്നുകാണുന്ന മുഴുവന്‍ മനുഷ്യരും.

ദൈവത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാനും ആരാധിച്ചുകൊണ്ടിരിക്കാനും സൃഷ്ടിച്ചതാണോ മനുഷ്യനെ?.

അല്ല. അതിനായിരുന്നെങ്കില്‍ ദൈവത്തിന്റെ മലക്കുകള്‍ എന്ന സൃഷ്ടി ഇവിടെ നേരത്തെ ഉണ്ടായിരുന്നു. മനുഷ്യരെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം ദൈവത്തിനെ കൃത്യമായി അറിയാന്‍ കഴിയൂ. എങ്കിലും എനിക്ക് പലപ്പോഴും ഈ ചോദ്യം ഉന്നയിക്കാന്‍ കഴിയാറില്ല. ദൈവം എത്ര മഹോന്നതനാണ്. അവന്‍ എനിക്ക് സേവനം ചെയ്യത്തക്കവിധം ഈ ഭൂമിയെ ഒരുക്കി. എനിക്ക് ജീവിക്കാനാവശ്യമായ നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കി. എന്നോട് നല്ലതും എനിക്ക് ഉപകാരമുള്ളതും കല്‍പിക്കുകയും. തിന്‍മയും എനിക്ക് ഉപദ്രവമുള്ളത് വിലക്കുകയും ചെയ്തു. ഇനി ദൈവമിഛിച്ചാല്‍ മരണശേഷം ഒരിക്കലും അവസാനിക്കാത്ത സ്വര്‍ഗം നല്‍കുകയും ചെയ്യും. ഇനി സ്വര്‍ഗം എനിക്ക് ലഭിക്കാതെ പോയാല്‍ അതിന്റെ ഉത്തരവാദി ഞാനാണ്.

മതം ദൈവം എന്നിവയെക്കുറിച്ച് കേള്‍ക്കാത്ത ആഫ്രിക്കന്‍ വനാന്തരങ്ങളിലുള്ള മനുഷ്യരുടെ അവസ്ഥയെന്ത്?.

കൃത്യമായി എനിക്കറിയില്ല. എങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നതും. ദൈവം നീതിമാനും തന്റെ അടിയാറുകളോട് ദയയുള്ളവനുമാണ്. അതിനാല്‍ ദൈവം അവരെ ശിക്ഷിക്കുകയില്ല. അവരില്‍ ദൈവം നിക്ഷേപിച്ച നന്‍മതിന്‍മകള്‍കും വിവേചനാധികാരവും ഉപയോഗിച്ച് അവരുടെ കര്‍മങ്ങള്‍ വിലയിരുത്തി അവര്‍ അര്‍ഹിക്കുന്നത് നല്‍കും. ഒരു പ്രവാചകനെ നിയോഗിക്കുന്നത് വരെ നാം ഒരു ജനതയെ ശിക്ഷിക്കുകയില്ല എന്ന് പൊതുവായി ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

അറിയപ്പെടുന്ന കൃഷ്ണന്‍, യേശു, മുഹമ്മദ് എന്നിവര്‍ ജനിക്കുന്നതിന് മുമ്പും ഇവിടെ മനുഷ്യരുണ്ടായിരുന്നല്ലോ അവരുടെ അവസഥയെന്ത്?.

എല്ലാ സമുദായങ്ങളിലേക്കും ദൈവത്തിന്റെ പ്രവാചകന്‍മാരോ, ദൈവ കല്‍പനകളെ പരിചയപ്പെടുത്തി മുന്നറിയിപ്പ് നല്‍കുന്നവരോ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അവരുടെ മുമ്പുള്ള ആളുകളുടെ അവസ്ഥയെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല. ഈസാനബിയും മുഹമ്മദ് നബിയും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകരാണ്. അവര്‍ മതത്തിന്റെ സ്ഥാപകരല്ല. ഇസ കൃസ്തുമതവും മുഹമ്മദ് നബി ഇസ്‌ലാം മതവും സ്ഥാപിക്കുകയല്ല ചെയ്തത്. ഇസാനബിയും മുഹമ്മദ് നബിയും അല്ലാഹുവിന്റെ പ്രവാചകര്‍ അവരുടെ സന്ദേശവും ഒന്നായിരുന്നു.

2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ജീവിതത്തെക്കുറിച്ച് 10 ചോദ്യങ്ങള്‍

ബുദ്ധിയും ചിന്താശേഷിയും നല്‍കപ്പെട്ട മനുഷ്യരില്‍ ഓരോരുത്തരും ഞാനാര് എന്ന ചോദ്യത്തിന് അവരുടെതായ ഒരു ഉത്തരം കണ്ടെത്തിയിരിക്കും. അത് തെറ്റൊ ശരിയോ ആകട്ടെ അദ്ദേഹത്തെ സംബന്ധിച്ച് ആ ഉത്തരം ന്യായീകരിക്കത്തകതാണ്. അയാള്‍ക്ക് അതുവരെ ലഭിച്ച അറിവാണ് ആ ഉത്തരത്തിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ അതോരിക്കലും സ്ഥായിയായ ഉത്തരമല്ല. പക്ഷെ ആ ഉത്തരത്തില്‍ മാറ്റംവരുത്താന്‍ അയാള്‍ക്കേ കഴിയൂ. അയാളുടെ ജീവിതത്തിന്റെ ഗതിനിര്‍ണയിക്കുന്നതിലും അദ്ദേഹത്തിന്റെതന്നെ പര്യവസാനത്തിലും ആ ഉത്തരത്തിന് പങ്കുണ്ട്.  ബ്ലോഗില്‍ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പലരും ഞാനാര് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വയം അറിവ്, ആത്മജ്ഞാനം എന്നൊക്കെ പറയാവുന്ന ഈ അറിവ് ബോധപൂര്‍വം നേടിയെടുക്കുക മനുഷ്യനെന്ന നിലയില്‍ ഒരു ആവശ്യമാണ്. ജനിച്ചതുകൊണ്ട് ജീവിക്കുന്നു എന്ന ഒരു തലത്തില്‍ നിന്ന് ജീവിക്കുന്നത് അറിഞ്ഞുകൊണ്ടാകുക എന്ന അവസ്ഥയിലേക്ക് വരുമ്പോഴാണ് മനുഷ്യനെന്ന നിലയില്‍ നാം മൃഗങ്ങളില്‍ നിന്ന വ്യതിരിക്തനാകുന്നത്.

ഇത്തരമൊരു ചിന്ത എന്നെ പോസ്റ്റാക്കാന്‍ പ്രേരിപ്പിച്ചത് ശ്രീ.ശ്രേയസിന്റെ ഏതാനും ചോദ്യങ്ങളാണ്. ആ ചോദ്യം ഞാന്‍ അല്‍പം കൂടി വിപുലീകരിച്ച് ഞാന്‍ എന്നെ മനസ്സിലാക്കിതരാനുള്ള ശ്രമമാണ് ഈ പോസ്റ്റ് ഞാനെന്ന വ്യക്തി എന്തിന് ഈ ഭൂമിയില്‍ ജീവിക്കുന്നു എന്നാണ് ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. എനിക്ക് ഈ ഉത്തരം ലഭിച്ചത് വിശുദ്ധഖുര്‍ആനില്‍ നിന്നായതുകൊണ്ട്. ഈ ജീവിത വീക്ഷണം ഉള്‍കൊണ്ട ലോകത്തുള്ള കോടിക്കണക്കിന്  ആളുകളിലൊരുവരാണ് ഞാന്‍ എന്നതാണ് ഈ പോസ്റ്റിന്റെ പ്രസക്തി. ഇത് ഞാന്‍ നല്‍കിയ കമന്റുകളുടെ സംക്ഷിപ്ത രൂപമാണ്. പുതിയ പോസ്റ്റിടുമ്പോള്‍ മാത്രം ശ്രദ്ധിക്കുന്ന എന്റെ മാന്യവായനക്കാര്‍ക്കായി പ്രസ്തുത കമന്റുകള്‍ പോസ്റ്റായി പുനപ്രസിദ്ധീകരിക്കുന്നു.

1. ഞാന്‍ ആരാണ്?.

ദൈവത്തിന്റെ ഖലീഫ (പ്രതിനിധി). പ്രതിനിധി ഉടമസ്ഥനല്ല. അയാളുടെ ഇഷ്ടം അദ്ദേഹത്തെ നിയോഗിച്ചവന്റെ തൃപ്തിക്കനുസൃതമായി പ്രവര്‍ത്തിക്കുകയാണ്. അതിന് ദൈവത്തിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി ലഭിക്കേണ്ടതുണ്ട്. മനുഷ്യാരംഭം മുതല്‍ അവ മനുഷ്യന് ലഭ്യമായിട്ടുണ്ട്. ഇപ്പോഴും അന്വേഷിക്കുന്നവര്‍ക്ക് അവന്റെ തെളിഞ്ഞ നിയമ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. അതിനാല്‍ ദൈവത്തിന്റെ പ്രാതിനിധ്യവ്യവസ്ഥ പാലിക്കാന്‍ ഭൗതികമായ തടസ്സങ്ങളൊന്നുമില്ല.

2. എന്താണ് എന്റെ ഉത്തരവാദിത്തം?

ദൈവത്തിന്റെ പ്രാതിനിധ്യം യഥാവിധി പാലിക്കുക. . നന്മ (മഅ്‌റൂഫ്) പിന്തുടരുകയും അതിനെ മറ്റുള്ളവരോട് കല്‍പിക്കുകയും ചെയ്യുക, തിന്‍മ സ്വയം ഒഴിവാക്കുകയും ആ തിന്‍മയില്‍ (മുന്‍കര്‍)നിന്ന് മറ്റുള്ളവരെ തടയാന്‍ പരിശ്രമിക്കുകയും ചെയ്യുക. ഇതിനാവശ്യമായത് നന്മതിന്‍കള്‍ വ്യക്തമായി അറിയുക എന്നതാണ്. അതിനുള്ള മാനദണ്ഡം മനുഷ്യന്റെ തോന്നലുകളോ ചിന്തകളോ മാത്രമായാല്‍ മതിയാവുകയില്ല. അത് ദൈവദത്തമാകുമ്പോള്‍ മാത്രമേ അത് സത്യവും സമ്പൂര്‍ണവുമാകൂ. അതിനാല്‍ ആ നന്മതിന്‍മകള്‍ ദൈവം പൂര്‍ണമായും വ്യക്തമായും വിശദീകരിച്ച് തന്നിരിക്കുന്നു. അവ എനിക്ക് ലഭ്യമാണ്.
3. ഞാനും ഈ ലോകവും തമ്മിലുള്ള ബന്ധം എന്താണ്?.

ഈ ലോകവും അതിലെ സകലചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാനാകട്ടെ ദൈവം പ്രത്യേകമായി ആദരിച്ച മനുഷ്യവര്‍ഗത്തില്‍ പെട്ടവനാണ്. ഈ ലോകത്തിലെ വസ്തുകളെ മിതമായും മാന്യമായും, എന്നെപോലെയുള്ളവരെ പരിഗണിച്ചും, ഉപയോഗിക്കാന്‍ എനിക്ക് അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. നേരത്തെ സൂചിപ്പിച്ച പ്രാതിനിധ്യം ആചരിക്കാന്‍ ആവശ്യമായ തോതില്‍ മാത്രം. സ്വന്തത്തിന് മാത്രമായോ എന്റെ കുടുംബത്തിന്റെ താല്‍പര്യത്തിനോ മാത്രം മുന്‍ഗണനനല്‍കി അവയെ ചുഷണം ചെയ്യാന്‍ എനിക്കനുവാദമില്ല. മുഴുവന്‍ മനുഷ്യരും എന്റെ സഹോദരങ്ങള്‍, മുഴുവന്‍ സൃഷ്ടിജാലങ്ങളും എന്നെ സൃഷ്ടിച്ച ദൈവത്തിന്റെ അതേ സൃഷ്ടികള്‍.

4. എന്റെ കര്‍മങ്ങള്‍ക്ക് ഞാന്‍ ആരോടെങ്കിലും കണക്ക് പറയേണ്ടതുണ്ടോ?.

അതെ, ഉണ്ട്. എന്നെ വെറുതെ സൃഷ്ടിച്ചതല്ല. എന്റെ ഉത്തരവാദിത്തത്തില്‍ മനഃപൂര്‍വം വീഴ്ചവരുത്തിയാല്‍ ഞാന്‍ കുറ്റക്കാരനാകും. എന്റെ ആയുസും എന്റെ അറിവും, സമ്പത്തും, ആരോഗ്യവും വിചാരണ ചെയ്യപ്പെടും.
5. എനിക്കൊരു സ്രഷ്ടാവുണ്ടോ?.

ഉണ്ട്. എന്റെ അസ്തിത്വത്തിന്റെ തേട്ടമാണ് എനിക്കൊരു സൃഷ്ടാവുണ്ടാകുക എന്നത്. എന്റെ ബുദ്ധിയും യുക്തിയും അത്തരമൊരു അസ്തിത്വത്തിന്റെ സാന്നിദ്ധ്യം എന്നെ ബോധ്യപ്പെടുത്തിട്ടുണ്ട്. എന്റെ പഞ്ചേന്ദ്രിയങ്ങള്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ അസ്തിത്വത്തെ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടില്ല എന്നതല്ലാതെ അതിനെ നിഷേധിക്കാന്‍ എനിക്ക് ഒരു ന്യായവും ലഭിച്ചിട്ടില്ല. എന്നാല്‍ കണ്ണുകൊണ്ട് കാണാത്ത പലതും ഞാന്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു. അതേ പ്രകാരം ഈ പ്രപഞ്ചവും അതിലെ കോടാനുകോടി വസ്തുക്കളും അവയുടെ ആസൂത്രിതവും, സുന്ദരവും, സങ്കീര്‍ണവുമായ ഘടനയും ഇവയ്‌കൊക്കെ പിന്നില്‍ ഒരു സ്രഷ്ടാവുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തുന്നു. അതേ ശക്തി തന്നെയാണ് എന്റെയും സ്രഷ്ടാവ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ദിവ്യവെളിപാട് എന്ന സംവിധാനം അദൃശ്യകാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത എനിക്ക് നല്‍കുന്നു.

മനുഷ്യന് ആവാസയോഗ്യമായ ഭൂമിയിലെ അവസ്ഥയും, അതില്‍ ജീവിക്കാനാവശ്യമായ സകല സൗകര്യങ്ങള്‍ ഒരുക്കപ്പെട്ടതും, അതിനെ ഉപയോഗിക്കാനും സൗകര്യപ്പെടുത്തുവാനും ആവശ്യമായ ഗുണങ്ങളും കഴിവുകളും മനുഷ്യന് നല്‍കപ്പെട്ടതും, ഒരോ ജീവിയിലും ഒരോ കണികയിലും മനുഷ്യശരീരത്തിലെ ഒരോ സെല്ലിലും നിക്ഷേപിച്ച് വെക്കപ്പെട്ട അത്ഭുതങ്ങളും അന്ധമായ ഒരു മ്യൂട്ടേഷന്റെ ഫലമാണ് എന്ന് ചിന്തിക്കാന്‍ എന്റെ ബുദ്ധി മനുഷ്യരിലെ ശാസ്ത്ര വാദികളോടു ഇടഞ്ഞുനില്‍ക്കുന്നു. അതിനാല്‍ എനിക്ക് ബോധ്യമാകാത്ത ഒരു കാര്യം ഞാന്‍ വിശ്വസിക്കേണ്ടതില്ല. ഇതിനേക്കാള്‍ എത്രയോ ദൃഢമായി എനിക്ക് വിശ്വസിക്കാവുന്നത് എനിക്കൊരു ശ്രഷ്ടാവുണ്ട് എന്ന വസ്തുതയാണ്.
6. ഞാന്‍ ആരുടെ നിയമങ്ങള്‍ അനുസരിക്കണം?.

എന്നെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ നിയമങ്ങളാണ് ഞാന്‍ അനുസരിക്കേണ്ടത്. ഒരു ഉപകരണം നിര്‍മിച്ച കമ്പനിതന്നെയാണ് അത് പ്രവര്‍ത്തിക്കാനുള്ള കാറ്റലോഗ് ഇറക്കാറുള്ളത്. അതിനാല്‍ ഈ ഭൂമിയും ഇതില്‍ വസിക്കാന്‍ തക്കവിധം നമ്മെ സൃഷ്ടിച്ച ദൈവമാണ് എങ്ങനെ ഇവിടെ കഴിയേണ്ടത് എന്ന കാര്യവും പറഞ്ഞ് തരാന്‍ അര്‍ഹന്‍ . ആ നിയമമനുസരിച്ച് ജീവിച്ചാല്‍ മനുഷ്യജീവിതം സുന്ദരമാകും. ഒരു ഉപകരണം അതിന്റെ നിര്‍മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഉപയോഗിച്ചാല്‍ പലപ്പോഴും കേടുവരാന്‍ സാധ്യത കൂടുതലാണ്. എത്ര മാത്രം ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നുവോ അത്രമാത്രം ആ ഉപകരണം ഭംഗിയായി പ്രവര്‍ത്തിക്കും. ഒരാള്‍ തന്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ആ നിര്‍ദ്ദേശം പാലിക്കാതെ വലിയ കുഴപ്പമില്ലാതെ കുറച്ച് കാലം ഉപയോഗിച്ചു എന്നത് അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വലിച്ചെറിയാന്‍ നമ്മെ പ്രേരിപ്പിക്കാറില്ല. സമ്പൂര്‍ണമായ നിയമങ്ങള്‍ ദൈവം നല്‍കിയിരിക്കുന്നുവെന്നത് എന്റെ വിശ്വാസമല്ല ആര്‍ക്കും ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയുമാര്‍ എന്റെ മുന്നിലുള്ള യാഥാര്‍ഥ്യമാണ്.   
7. ദൈവം ഒരു സത്യമോ മിഥ്യയോ?

ദൈവം സത്യം. എന്തുകൊണ്ടെന്നാല്‍ ദൈവം മിഥ്യയാണെന്ന് സ്ഥാപിക്കപ്പെട്ടിട്ടില്ല. അടുത്ത ചോദ്യം, മിഥ്യയല്ല എന്ന് സ്ഥാപിക്കാന്‍ കഴിയില്ല കാരണം ഇല്ലാത്തതിനെ എങ്ങനെയാണ് സ്ഥാപിക്കുക എന്നതായിരിക്കും. ഇവിടെ ദൈവമില്ല എന്നത് കേവലവാദമാണ്. ദൈവമുണ്ട് എന്ന വാദവും അതിന് തെളിവായി ഈ പ്രപഞ്ചവും നമ്മുക്ക് മുമ്പിലുണ്ട്. ദൈവം മിഥ്യ എന്ന് പറയുന്നവര്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് ശാസ്ത്രീയമായി അത് തെളിയിക്കാനാവില്ല എന്ന് മാത്രമാണ്.
 
8. ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നതെന്തിന്?

ആ വിശ്വാസം എനിക്ക് ജീവിതത്തിന് അര്‍ഥം നല്‍കുന്നു. സര്‍വശക്തനും എന്റെ ഹൃദയരഹസ്യങ്ങള്‍ പോലും അറിയുന്നവനാണ് എന്ന ബോധം എനിക്ക് നല്‍കുന്ന സമാധാനവും ആശ്വാസവും വിശദീകരിക്കാന്‍ സാധ്യമല്ല. എനിക്കുള്ളതെല്ലാം ദൈവം നല്‍കിയതാണ്, നഷ്ടപ്പെട്ടത് ദൈവം നല്‍കാനുദ്ദേശിക്കാത്തതും. ഈ വിശ്വാസമുള്ളതിനാല്‍ നല്‍കപ്പെട്ടതില്‍ ഞാന്‍ അഹങ്കരിക്കുകയില്ല. നഷ്ടപ്പെട്ടതില്‍ ഞാന്‍ നിരാശയുടെ പടുകുഴിയില്‍ അകപ്പെടുകയുമില്ല. ഉപകാരമുള്ളതാണ് ദൈവം എന്നോട് കല്‍പിച്ചത്. ഉപദ്രവമുള്ളതാണ് ദൈവം വിലക്കിയത്. ദൈവിക നിയമങ്ങള്‍ പാലിക്കുമ്പോള്‍ ജീവിതത്തില്‍ വല്ലാത്ത ആനന്ദം അനുഭവപ്പെടുന്നു. അത് ലംഘിക്കുമ്പോള്‍ പ്രയാസങ്ങള്‍ അനഭവിക്കേണ്ടിവരുന്നു.കര്‍മങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും എന്ന ബോധം ചെയ്യുന്ന കര്‍മങ്ങളില്‍ സൂക്ഷമത പാലിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. തെറ്റായ കാര്യങ്ങള്‍ ചെയ്തുപോകുന്നതില്‍ നിന്ന് എന്നെ തടയുന്നു. ഈ ജീവിതത്തിന് ശേഷം കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമല്ലോ എന്ന പ്രതീക്ഷ അത്യാവേശത്തോടെ നന്മയെ പുല്‍കാന്‍ എനിക്ക് സഹായകമാകുന്നു. ഇത്രയും ഉപകാരങ്ങള്‍ എനിക്ക് വിശ്വാസം കൊണ്ടുണ്ടെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കാതിരിക്കണം.
9. എന്റെ ജീവിതത്തില്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടോ?.

ഇല്ല. പരിമിതമായ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്. മനുഷ്യന് നല്‍കപ്പെട്ട നിയമങ്ങള്‍ക്ക് അവന്‍ വിധേയമാക്കപ്പെട്ടിരിക്കുന്നു. ജനനം, വളര്‍ച, രോഗം, ആരോഗ്യം, മരണം എന്നിവയില്‍ വളരെ കുറച്ച് മാത്രമേ എന്റെ ഇഛനടപ്പാകുന്നുള്ളൂ. എനിക്ക് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുള്ള മേഖലകളില്‍കൂടി ദൈവിക നിയമങ്ങള്‍ക്ക് വിധേയമാകുക എന്നതാണ് ദൈവം എന്നില്‍ നിന്നാവശ്യപ്പെടുന്നത്. അതിന് വിധേയമാകുന്നതിലൂടെ പ്രകൃതിയുടെ സ്വാഭാവികമായ താളലയത്തില്‍ ഞാന്‍ എന്റെ പങ്കുകൂടി വഹിക്കുകയാണ്.
10. എന്റെ ജീവിതം മരണത്തോടെ അവസാനിക്കുമോ?.

ഇല്ല. എന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ അല്‍പകാലം ഞാന്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് കഴിച്ചുകൂട്ടേണ്ടത് ഭൂമിയിലാണ്. ഇത് ദൈവനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള രംഗമാണ്. ഇനി എന്നെ മരണം കാത്തിരിക്കുന്നു. അതിന് ശേഷം എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക പ്രതിഫലമോ ശിക്ഷയോ നല്‍കപ്പെടുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. അവ ഇല്ലായിരുന്നെങ്കില്‍ ഈ ജീവിതം ഫലശൂന്യമായേനെ. ദൈവം നീതിമാനാണ് എന്ന് പറയുന്നതിന്റെ അര്‍ഥം നഷ്ടപ്പെട്ടേനെ. എനിക്കെന്റെ ജീവിതത്തിന് സമാധാനവും ഈ സമാധാന ജീവിതത്തിന് മരണശേഷം പ്രതിഫലവും ഈ ജീവിതം എത്ര സുന്ദരം.
ഇത്രയും ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടെത്താന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാണ്. ഇതേ ഉത്തരങ്ങളല്ല നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍ എങ്ങനെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഉത്തരം ലഭിച്ചു എന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്. അത് നിങ്ങള്‍ക്ക് പങ്ക് വെക്കാന്‍ സാധ്യമല്ല എന്ന് വരികില്‍ അത് നല്‍കുന്ന സൂചന താങ്കളാരാണ് എന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടില്ല എന്നാണ്.  ഉത്തരമുണ്ടായിട്ടും അതെന്റെ മനസ്സില്‍ കിടന്നാല്‍ മതി എന്ന് കരുതുകയാണെങ്കില്‍ അത് മറ്റുള്ളവര്‍ മനസ്സിലാക്കുന്നതില്‍ പ്രത്യേക നന്മയൊന്നും താങ്കള്‍ കാണുന്നില്ല എന്നാണ്.

2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച

നാം ജീവിക്കേണ്ടതെങ്ങനെ ?

നാം ഈ ഭൂമിയില്‍ വസിച്ചുകൊണ്ടിരിക്കുന്നു.  ഭൂമിനമ്മുക്കും ഇതരജീവികള്‍ക്കും വാസയോഗ്യമായ നിലയില്‍ സംവിധാനിക്കപ്പെട്ടത് നാം അറിയുന്നു. നമ്മുക്ക് ചുറ്റും വിവിധ വിശ്വാസങ്ങള്‍ സ്വീകരിച്ചവരെയും വിശ്വാസത്തെ നിഷേധിക്കുകയും ദൈവത്തെ തള്ളിപ്പറയുന്നവരെയും നാം കാണുന്നു. വിവിധതരം ജീവിവര്‍ഗങ്ങളെയും, കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ചേര്‍ന്ന ഒരു ബൃഹത്തായ പ്രപഞ്ചവും നമ്മെ അത്ഭുതപരതന്ത്രരാക്കുന്നു. ഓരോ വസ്തുവും സൂക്ഷമായ തന്‍മാത്രകളും ആ തന്‍മാത്രകള്‍ അതിസൂക്ഷമമായ ആറ്റങ്ങള്‍ ചേര്‍ന്നതാണെന്നും നാം മനസ്സിലാക്കുന്നു. ആ സൂക്ഷമ ആറ്റത്തില്‍ സൗരയുഥത്തിന്റെ ഒരു ചെറിയ പതിപ്പ് സൂര്യന് ചുറ്റും ഗ്രഹങ്ങളെന്നോണം ന്യൂട്രോണും പ്രോട്ടോണും അടങ്ങിയ ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകള്‍ നമ്മെ അമ്പരപ്പിക്കുന്നു. ഈ വസ്തുക്കള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നതും, മനുഷ്യരും ഇതരജീവികളും ജനിക്കുന്നതും മരിക്കുന്നതും കാണുന്നു. നമ്മുടെ അവസ്ഥയും ഭിന്നമല്ല എന്ന് നാമറിയുന്നു. മരണമെപ്പോഴെന്ന് മനസ്സിലാക്കാനും അതിനെതിരെ മുന്‍കരുതലെടുക്കാനുമുള്ള നമ്മുടെ നിസ്സാഹായവസ്ഥയെക്കുറിച്ചും നമ്മുക്ക് നല്ല ബോധ്യമുണ്ട്.

നമ്മുടെ ജനനത്തിനും ഇനിസംഭവിക്കാനിരിക്കുന്ന മരണത്തിനുമിടയില്‍ നാം എങ്ങനെ ജീവിക്കണം. അതുതീരുമാനിക്കേണ്ടത് ആരാണ്. നാമോ നമ്മുടെ മാതാപിതാക്കളോ അതല്ല നാം ജനിച്ച മതത്തിലെ മതനേതാക്കളോ അതോ നാം തന്നെയോ. നാം അത് തീരുമാനിച്ചുവോ.
നമ്മില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തിയോ. താഴെ നല്‍കിയ ചോദ്യങ്ങള്‍ എപ്പോഴെങ്കിലും നമ്മിലുയര്‍ന്നുവോ. ചില ചോദ്യങ്ങല്‍ കാണുക:
  1. സ്വയം അറിയാതെ ഒരു ചെറിയ ശ്രമം പോലും നടത്താതെ, ആത്മാവ്, ദൈവം, പടച്ചവന്‍, കര്‍ത്താവ്, എന്നിങ്ങനെ ഓരോ പേരുപറഞ്ഞു എന്തിനെയോ പ്രതിനിധീകരിച്ചാല്‍, ആര്‍ക്കു എന്തുഫലം? അത് വിശ്വാസം മാത്രമല്ലേ?
  2. എന്തിനാണ് നാം ദൈവത്തില്‍ വിശ്വസിക്കുന്നത്? അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുന്നത്? ദൈവം, മതം, എന്നീ വാക്കുകള്‍തന്നെയില്ലെങ്കില്‍ എന്താ ഈ ലോകത്തിനു നിലനില്‍പ്പില്ലേ?
  3. ശ്രേഷ്ഠമായ ഒരു മനുഷ്യനായി എങ്ങനെ ജീവിക്കണം എന്നാണല്ലോ മതഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്നത്. ശ്രേഷ്ടമായി ജീവിക്കുന്നത് എന്തിന്? ജീവിക്കുന്നതുതന്നെ എന്തിന്?
  4. പുരാതനകാലത്തില്‍ ഇവിടെ മനുഷ്യര്‍ ഉണ്ടായിരുന്നില്ലേ? അപ്പോഴും ദൈവം ഉണ്ടായിരുന്നല്ലോ. പേപ്പറും പ്രിന്റിങ്ങും എന്തിന് ലിപികള്‍ ഉണ്ടാകുന്നതിനു മുന്‍പേതന്നെ മനുഷ്യര്‍ ഉണ്ടായിരുന്നു. എന്തിനേറെ വിചാരിക്കുന്നു - ഇസ്ലാംമതം, ക്രിസ്തുമതം തുടങ്ങി എല്ലാ മതങ്ങളും ഉണ്ടാകുന്നതിനു മുന്‍പേതന്നെ മനുഷ്യര്‍ ഉണ്ടായിരുന്നു. അതുവരെ മനുഷ്യര്‍ എങ്ങനെ ജീവിച്ചിരുന്നു? അവര്‍ക്ക് ദൈവമില്ലായിരുന്നോ? അവരെല്ലാം പാപികള്‍ ആയിരുന്നോ? അവരുടെ ജീവിതവും ഇപ്പോഴത്തെ നമ്മുടെ ജീവിതവും തമ്മില്‍ എന്തു വ്യത്യാസം?
  5. അല്ലെങ്കില്‍തന്നെ, വൃക്ഷങ്ങളെയും പക്ഷികളെയും കൃമികളെയും പോലെ ഈ പ്രകൃതിയിലെ മറ്റൊരു സാധനം മാത്രമല്ലേ മനുഷ്യര്‍? മനുഷ്യര്‍ക്കെന്താ ഒന്നൊന്നര കൊമ്പുണ്ടോ? ദൈവത്തെകുറിച്ച് ചിന്തിക്കാന്‍വേണ്ടി ദൈവം ഉണ്ടാക്കിയതാണോ മനുഷ്യരെ? ദൈവത്തെ പുകഴ്ത്താന്‍ ആരെങ്കിലും വേണമെന്ന് ദൈവം കരുതുമോ?
  6. ഈ മതങ്ങളിലൊന്നുംപെടാത്ത ആഫ്രിക്കന്‍ വനാന്തരങ്ങളിലെ മനുഷ്യര്‍ പാപികളാണോ? അവര്‍ നമ്മെക്കാളും താണവരാണോ? പ്രകൃതിയില്‍ ജീവിക്കുന്ന, സ്വയം പ്രകൃതിയായിത്തന്നെ ജീവിക്കുന്ന, അവരല്ലേ നമ്മെക്കാളും ശ്രേഷ്ഠന്മാര്‍?
  7. യേശുക്രിസ്തുവും നബിമാരും രാമകൃഷ്ണന്മാരും അങ്ങനെ മറ്റെല്ലാ മതങ്ങളിലുമുള്ള അവതാരങ്ങളും ജനിക്കുന്നതിനുമുന്‍പേ ഇവിടെയുണ്ടായിരുന്ന മനുഷ്യര്‍ക്കെന്താ ദൈവം ഇല്ലായിരുന്നോ? അന്നൊന്നും ദൈവത്തിനു ബലക്ഷയം സംഭവിച്ചിട്ടില്ലല്ലോ? ദൈവം, ഈശോ തുടങ്ങിയ വാക്കുകളും ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ തുടങ്ങിയതിനുശേഷം ദൈവത്തിനു ശക്തി കൂടിയോ? അല്ലെങ്കില്‍ മനുഷ്യന് ശക്തി കൂടിയോ, ആയുസ്സ് കൂടിയോ, ശാന്തി ഉണ്ടായോ?
  8. എന്തിനു ഈ ലോകം തന്നെ സൃഷ്ടിച്ചിട്ട് മനുഷ്യനെ സൃഷ്ടിച്ചിട്ട് ഇത്രയും തലവേദന വരുത്തിവച്ചു? നമ്മുടെ ബുദ്ധിയും യുക്തിയും ഇതിനൊക്കെ എന്തുത്തരം തരും? സൃഷ്ടിച്ച ഒരു ശക്തി ഉണ്ടെങ്കില്‍, അതാണ്‌ ദൈവം എന്ന് നാം വിശ്വസിച്ചതുകൊണ്ട് എന്തു പ്രയോജനം? ഓരോ ജീവിയുടെയും വിശ്വാസവും അവിശ്വാസവും നോക്കി പകരംചോദിക്കുന്ന ഒരു ശക്തിയാണോ ദൈവം?
  9. നാം ദൈവത്തെ ആശ്രയിക്കുന്നതെന്തിന്? ദൈവം ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്‌? (എന്താണ് അതുകൊണ്ടുണ്ടാകുന്ന വ്യത്യാസം?)
പിന്നെ, ഇവിടെ ഇത്തരം ചോദ്യങ്ങള്‍ എഴുതിയത് ഇസ്ലാമിനോ ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ മതമില്ല എന്ന് പറയുന്നവര്‍ക്കോ ആര്‍ക്കും എതിരെയോ പിന്‍താങ്ങിയോ അല്ല. ഈയുള്ളവന്‍ ഈയുള്ളവന്‍ മാത്രം. ഉറക്കെ ചിന്തിച്ചതാണ്, അടിയുണ്ടാക്കാണോ എതിര്‍ക്കാനോ അല്ല. അവനവനു ചിന്തിക്കാന്‍ മാത്രമേ സാധിക്കൂ, ആരെയും പഠിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. 
ഈയുള്ളവന്റെ ചോദ്യങ്ങളെല്ലാം എല്ലാ വിശ്വാസികള്‍ക്കും അന്ധവിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുംഒക്കെ തോന്നാവുന്നവയാണ്. അതിനാല്‍ ഓരോന്നിനും തക്കതായ മനസ്സിലാക്കാവുന്ന മറുപടികള്‍ തരുമെന്നു പ്രതീക്ഷിക്കുന്നു.
ബ്ലോഗറായ ശ്രീ (sreyas.in) ന്റെതാണ് മുകളില്‍ നല്‍കിയ ചോദ്യങ്ങള്‍. യുക്തിവാദി ബ്ലോഗര്‍മാരില്‍ നിന്നും വ്യത്യസ്ഥമായി മുന്‍ധാരണയോ വിധിതീര്‍പ്പോ ഇല്ലാതെ അവതരിപ്പിച്ച ചോദ്യങ്ങള്‍ എന്റെ മറുപടി പ്രതീക്ഷിച്ചാണ് നല്‍കിയതെങ്കിലും മറ്റുള്ളവര്‍ക്കുള്ള മറുപടിയും അദ്ദേഹത്തിന്റെ തന്നെ പ്രതികരണവും ഞാന്‍ പ്രതീക്ഷിക്കുന്നു. അവയ്കിടയിലുള്ള നമ്പര്‍ മറുപടി പറയാനുള്ള സൗകര്യത്തിന് ഞാന്‍ നല്‍കിയതാണ്. (കമന്റിന്റെ പുര്‍ണരൂപം ഇവിടെ) പക്ഷെ പ്രസ്തുത പോസ്റ്റില്‍ ഇനിയും കമന്റുകള്‍ ഇടുന്നത് വായനക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ ഒരു പോസ്റ്റായി നല്‍കുന്നു.
മുഴുവന്‍ ചോദ്യങ്ങള്‍ക്കും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു മറുപടി ലഭിച്ചില്ലെങ്കിലും മുന്‍ പോസ്റ്റില്‍ നടന്നത് പോലുള്ള കാര്യമാത്ര പ്രസക്തമായ ഒരു ചര്‍ച പ്രതീക്ഷിക്കുന്നു. ശ്രീ.ശ്രേയസ് സുചിപ്പിച്ച പോലെ ആസ്തികനിലും നാസ്തികനിലും ഉയരേണ്ട ചോദ്യങ്ങളാണിത്. ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഉത്തരങ്ങളും.

2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

യുക്തിവാദി ദൈവവിശ്വാസിയാകുമോ?.

 ചര്‍ചക്കിടെ യുക്തവാദി സുഹൃത്തായ വി.ബി. രാജന്‍ നല്‍കിയ കമന്റ് കൂടുതല്‍ പരിഗണനയര്‍ഹിക്കുന്നതായി എനിക്ക് തോന്നി. അതിവിടെ നല്‍കുന്നു:

'പ്രിയ ലത്തീഫേ, ഒരു യുക്തിവാദിയെ സംബന്ധിച്ചടത്തോളം മതം, ദൈവം, പിശാച്, മലക്ക്, ജിന്‍, കല്പവൃക്ഷം, പാലാഴി, അനന്തനില്‍ ശയിക്കുന്ന വിഷ്ണു, കന്യകയുടെ പ്രസവം, മരണശേഷമുള്ള ഉയിര്‍പ്പ്, ദൈവത്തിന്റെ ആയത്ത് ഇറക്കല്‍ തുടങ്ങിയവ മനുഷ്യന്റെ തലച്ചോറില്‍ ഉരുത്തിരിഞ്ഞതോ അവനുണ്ടായ മായികാഭ്രമമോ മാത്രമാണ്. ഇവ സത്യമാണെന്ന് തെളിയിക്കാന്‍ തക്കാതായ തെളിവുലഭിച്ചാല്‍ അതംഗീകരിക്കുവാന്‍ ഒരു യുക്തിവാദിക്ക് ഒരു ബുദ്ധിമുട്ടുമില്ല. വിശ്വാസ പ്രമാണങ്ങളും തത്വ ശാസ്ത്രങ്ങളും എല്ലാം മനുഷ്യനാല്‍ ഉണ്ടാക്കപ്പെട്ടവയാണെന്ന് ഒരു യുക്തിവാദിക്ക് ഉറപ്പുണ്ട്.


ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ഇവ യാഥാര്‍ത്ഥ്യമാണെന്ന് അവന്‍ കരുതുന്നു. ഇവ സത്യമാണെന്ന് ഉറപ്പിച്ചതിനു ശേഷമാണ് അതിനുള്ള തെളിവുകള്‍ അവന്‍ ശേഖരിക്കുന്നത്. കുതിരക്കു മുമ്പില്‍ വണ്ടിയെക്കെട്ടുന്ന അവസ്ഥ. വിശ്വാസിക്ക് അവനും അവന്റെ മുന്‍‌തലമുറകളും പിന്തുടര്‍ന്നു പോന്ന വിശ്വാസ പ്രാമാണങ്ങള്‍ തെറ്റാണെന്ന ചിന്ത തന്നെ വേദനയുണ്ടാക്കുന്നതാണ്. വളരെ കുറച്ചു വിശ്വാസികള്‍ മാത്രമെ ഇവയെ ഒരു വിശകലനത്തിനു പോലും വിധേയമാക്കുകയുള്ളു. തനിക്ക് ഉറപ്പില്ലാത്ത കാര്യങ്ങള്‍ വരെ തന്റെ വരും തലമുറയിലേക്ക് ഒരുതരം നിര്‍ബന്ധബുദ്ധിയോടുകൂടി വിശ്വാസി അടിച്ചേല്പിക്കും. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും ഒരുതരം മനോവിഭ്രാന്തിയിലാണ്. കുറച്ചുപേരെങ്കിലും ബോധപൂര്‍‌വ്വം ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ബുദ്ധിമാന്മാരായ അവര്‍ വിശ്വാസം വിറ്റ് ജീവിക്കുന്നു.


വിശ്വാസപ്രമാണങ്ങളും അതിനെ എതിര്‍ക്കുന്ന വാദങ്ങളും ജനങ്ങളുടെ മുന്‍പില്‍ തുറന്നു വക്കുക എന്നതാണ് ഒരു യുക്തിവാദിയുടെ ലക്ഷ്യം. ജനങ്ങള്‍ രണ്ടും വിശകലനം ചെയ്തിട്ട് അവന് ശരിയെന്നു തോന്നുന്നത് സ്വീകരിക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടാവണെമെന്നും യുക്തിവാദി ആവശ്യപ്പെടും.'
 
യുക്തിവാദികള്‍ ഇസ്‌ലാം വിരോധികളാണെന്നും അന്ധമായ മുസ്‌ലിം വിരോധമാണ് അവരെ നയിക്കുന്നതെന്നും പറയുന്നത് പറയുന്നത് പൂര്‍ണമായും സത്യസന്ധമല്ല. ചിലരുടെ വാദങ്ങള്‍കാരണം അപ്രകാരം തോന്നുന്നകയാണ്. അവര്‍ സത്യത്തില്‍ തന്നെ ഇസ്ലാം വിരോധം കൊണ്ടുനടക്കുന്നവരുമാകാം. മുസ്‌ലിം നാമമുള്ളവരാണ് അതില്‍ മുമ്പില്‍ നില്‍ക്കുന്നത്. എന്നാല്‍ വലിയ ഒരു വിഭാഗം മുകളില്‍ നല്‍കപ്പെട്ട പോലെ സത്യസന്ധമായി തന്നെ യുക്തിവാദം കൊണ്ടുനടക്കുന്നവരുണ്ട്. അവരെ അവഗണിക്കുന്നതിനോ അവര്‍ക്ക് നേര്‍ക്ക് നേരെ മറുപടി നല്‍കാതിരിക്കുന്നതിനോ ന്യായീകരണമില്ല. കഴിയുന്നത്ര വസ്തുതകളെ ഉള്‍കൊണ്ടും മനസ്സിലാക്കിയ കാര്യങ്ങളെ അന്ധമായി തള്ളിക്കളയാതെയും ചര്‍ചയില്‍ നിലക്കൊള്ളുന്നവരെ ഞാന്‍ ബഹുമാനിക്കുകയും അക്കാര്യം പല പോസ്റ്റിലും ഞാന്‍ എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ ജനിച്ച മതം അന്ധമായി പിന്‍പറ്റുകയും വിശ്വാസം എന്നത് കേവലം മനഃസമാധാനത്തിനായി മാത്രം കൊണ്ടുനടക്കുകയും മറ്റുമതങ്ങളെ അവരുടെ പ്രചരണങ്ങളെ ഭീതിപൂര്‍വം കാണുകയും എല്ലാം സത്യം, എല്ലാം ദൈവത്തിലേക്ക് എന്ന് സ്വയം സമാധാനിച്ച് കഴിഞ്ഞുകൂടുകയും ചെയ്യുന്ന വിശ്വാസികള്‍ ഏത് മതത്തില്‍ പെട്ടവരാകട്ടെ, അവരോട് തരിമ്പും പ്രതിപത്തി എനിക്കില്ല. മറിച്ച് ഏത് മതത്തില്‍ ജനിച്ചവരാകട്ടെ അന്യമതങ്ങളെക്കുറിച്ചറിയാന്‍ ശ്രമിക്കുകയും സ്വന്തം മതം യുക്തിപൂര്‍വവും ബോധപൂര്‍വവും തെരഞ്ഞെടുക്കുകയും ചെയ്യുന്ന വിശ്വാസികള്‍ ആക്ഷേപിക്കപ്പെടേണ്ടവരല്ല. അവര്‍ പരമാവധി മറ്റുമതങ്ങളോട് സഹിഷ്ണുത കാണിക്കും എന്നുറപ്പുണ്ട്.

മേല്‍പറഞ്ഞ യുക്തിവാദികളോട് യുക്തിപൂര്‍വം സംവദിക്കാന്‍ വിശ്വാസികള്‍ക്കാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിന് ഖുര്‍ആനികസൂക്തങ്ങള്‍ മാത്രം മതിയാവില്ല. ബോധപൂര്‍വം വിശ്വാസത്തെ തെരഞ്ഞെടുത്തവര്‍ തങ്ങള്‍ എങ്ങനെ ആ വിശ്വാസത്തിലെത്തി എന്ന് പറഞ്ഞുകൊടുക്കുകയാകും അവരോള്ള സംവാദത്തിന്റെ ബുദ്ധിപൂര്‍വകമായ ശൈലി. പക്ഷെ ഒരു യുക്തിയുടെയും പിന്‍ബലമില്ലാതെ പല വസ്തുതകളെയും മുന്‍ധാരണയോടെ നിഷേധിക്കാന്‍ തീരുമാനിച്ചവരാരെങ്കിലുമുണ്ടെങ്കില്‍ അവരെ സംബന്ധിച്ച് അത്തരം സംവാദങ്ങളും ഫലശൂന്യമായിരിക്കും. അത്തരക്കാര്‍ വളരെ കുറവാണെന്നാണ് അനുഭവം.

യുക്തിവാദികള്‍ക്ക് ധാരാളം ധാരണപിശകുകളുണ്ട് അവയിലൊന്നാണ് വിശ്വാസികളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. കാരണം അവര്‍ ചില സംഗതികള്‍ യാഥാര്‍ത്ഥ്യമാണെന്ന് അന്ധമായി വിശ്വസിച്ചിട്ടാണ് ചര്‍ച തുടങ്ങുന്നത് തന്നെ എന്ന ധാരണ. സത്യമതല്ലല്ലോ. തങ്ങള്‍ക്ക് ചിലമുന്നറിവുകളിലൂടെ ബോധ്യം വന്ന വസ്തുതകളെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് അവര്‍ ചര്‍ചയിലൂടെ ശ്രമിക്കുന്നത്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് തോന്നുന്നത് തങ്ങള്‍ മനസ്സില്‍ കരുതിയ സത്യങ്ങള്‍ക്ക് പിന്നീട് തെളിവ് ശേഖരിക്കുന്നതായിട്ടാണ്.

പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോതുവായുള്ള ചില ദോഷമുണ്ട്. കാണുന്നവന് പ്രചാരകന്‍ നിര്‍ബന്ധബുദ്ധിയുള്ളവനായും അടിച്ചേല്‍പ്പിക്കുന്നവനായും തോന്നും. ഇസ്‌ലാമിനെ സംബന്ധിച്ച് അതിന്റെ പ്രബോധകര്‍ക്ക് അപ്രകാരം ചെയ്യുന്നതിന് മതപരമായിത്തന്നെ വിലക്കുണ്ട്. അപ്രകാരം ചെയ്യുന്നവരെ ആര്‍ക്കും ഇക്കാരണത്താല്‍ തന്നെ പെട്ടെന്ന് പിന്തിരിപ്പിക്കാം.
 

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review